അനുമതിയില്ലാതെ സൗദി സന്ദർശിച്ചു; മെസിക്കെതിരേ നടപടി എടുത്തു പിഎസ്‌ജി


പാരീസ്: സൂപ്പർ താരം ലയണൽ മെസിയെ പാരീസ് സെന്‍റ് ജർമൻ ക്ലബ് (പിഎസ്‌ജി) രണ്ടാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു. ക്ലബിന്‍റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്‍റെ പേരിലാണ് ക്ലബിൽനിന്നു സസ്പെൻഡ് ചെയ്തത്.

സസ്പെൻഷൻ കാലത്ത് മെസിക്ക് ക്ലബിൽനിന്നു പ്രതിഫലവും ലഭിക്കില്ല. സസ്പെൻഷൻ തീരുംവരെ ക്ലബിൽ പരിശീലനത്തിനും അനുമതിയില്ല.

സൗദിയിൽ പോകാൻ അനുമതി ചോദിച്ചെങ്കിലും ക്ലബ് അധികൃതർ നിഷേധിച്ചിരുന്നു. സൗദി ടൂറിസത്തിന്‍റെ അംബാസിഡാണ് മെസി. അനുമതിയില്ലാതെ അംബാസിഡർ ആയതിന് പിഴയും മെസി നൽകണം.

പിഎസ്ജിയുമായുള്ള രണ്ട് വർഷത്തെ കരാർ കാലാവധി അവസാനിക്കാനിരിക്കെ മെസി ക്ലബ് വിടുമെന്ന അഭ്യൂഹത്തിനിടെയാണ് സസ്പെൻഷൻ നടപടി.

ഇതോടെ ലീഗ് വണ്ണിലെ ആദ്യ രണ്ട് മത്സരങ്ങൾ മെസിക്ക് നഷ്ടമാകും. നിലവിൽ 33 മത്സരങ്ങളിൽനിന്ന് 75 പോയിന്‍റുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമതാണ് പിഎസ്‌ജി.

കഴിഞ്ഞ ദിവസം സൗദിയിലെത്തിയ മെസിയുടെ ചിത്രങ്ങൾ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പുറത്ത് വിട്ടത്. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് മെസി സൗദി സന്ദർശിച്ചത്.

Related posts

Leave a Comment