കറുകച്ചാലിൽ പതിനഞ്ചുകാരിയെ കാണാതായതായി പരാതി; രാത്രി പത്തുവരെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി പാറശാല സ്വദേശിക്കൊപ്പം ഉളളതായി പോലീസ്

കോട്ടയം: പതിനഞ്ചുകാരിയെ കാണാതായെന്ന പരാതിയിൽ അയർക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയിലാണ് നീറിക്കാട് സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. രാത്രി പത്തരയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കാണാതായതെന്നാണ് ബന്ധുക്കൾ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.

അതുവരെ പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയി എന്ന സംശയത്തിൽ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പലവഴിക്കും അന്വേഷണത്തിനായി പോയിരിക്കുകയാണ്. പാറശാല സ്വദേശിയോടൊപ്പം പെണ്‍കുട്ടിയുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ നന്പർ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Related posts