മലപ്പുറത്തുനിന്നു കാണാതായ  പ്രതിശ്രുതവരന്‍ കോയമ്പത്തൂരില്‍? സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്


കോഴിക്കോട്: മലപ്പുറം പള്ളിപ്പുറത്തുനിന്നു കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്ത് കോയമ്പത്തൂരിലെന്ന് സൂചന. യുവാവ് പാലക്കാട് നിന്നു കോയമ്പത്തൂര്‍ ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

മലപ്പുറം എസ്പിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് രണ്ട് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്‍റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിഷ്ണുവിന്‍റെ സുഹൃത്ത് ശരത്തും അന്വേഷണ സംഘത്തോടൊപ്പം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു.

ഇന്നലെയായിരുന്നു വിഷ്ണുജിത്തിന്‍റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവർ വർഷങ്ങളായി സുഹൃത്തുക്കളാണ്.

പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തിയതി പോയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കളും പറയുന്നു.എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫായി. കഞ്ചിക്കോടാണ് വിഷ്ണുജിത്തിന്‍റെ മൊബൈല്‍ ഫോണിന്‍റെ അവസാന ലൊക്കേഷൻ കാണിച്ചത്.

Related posts

Leave a Comment