വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ പ്രതിശ്രുത വരൻ വിഷ്‌ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി: ഫോൺ രക്ഷകനായെന്ന് പോലീസ്

മലപ്പുറം: ആറ് ദിവസം മുൻപ് മലപ്പുറത്തു നിന്ന് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി. ഞായർ രാത്രി കുനൂരിൽ വച്ച് ഇയാളുടെ ഫോൺ ഓണായിരുന്നു. ഈ സൂചനയ്ക്ക് പിന്നാലെ പോയ പോലീസ് ഊട്ടിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

യുവാവിനൊപ്പം മലപ്പുറത്ത് നിന്നുള്ള പോലീസ് സംഘം ഉണ്ടെന്നും തമിഴ്‌നാട് പോലീസും നല്ലരീതിയിൽ സഹായിച്ചുവെന്ന് മലപ്പുറം എസ്‌പി പ്രതികരിച്ചു.

അതേസമയം, കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. പാലക്കാട് കഞ്ചിക്കോട് ഐസ്ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടൻ തിരിച്ച് വരാമെന്നും പറഞ്ഞാണ് ഇയാൾ പോയത്.

മഞ്ചേരി സ്വദേശിയുമായി വിഷ്ണുവിന്‍റെ വിവാഹം ഞായറാഴ്ച നടത്താൻ ഇരിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിന് മൂന്ന് ദിവസം മുൻപ് പണത്തിന്‍റെ ആവശ്യത്തിനായി പാലക്കാടേക്ക് പോയ യുവാവിനെ പിന്നീട് കാണാതാകുകയായിരുന്നു.

Related posts

Leave a Comment