കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി മിഠായി അനു പിടിയിൽ; ഇരട്ടപ്പേര് കിട്ടിയതിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

നെയ്യാറ്റിൻകര : കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ സച്ചിന്‍റെ നേതൃത്വത്തിൽ മുക്കംപാലമൂട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് അനു ഭവനിൽ അനു(മിഠായി അനു) അറസ്റ്റിലായത്. ഇയാളിൽ നിന്നും 1.405 കിലോഗ്രാം കഞ്ചാവും 25 നൈട്രാസെപാം ഗുളികകളും കണ്ടെടുത്തു.

മയക്കുമരുന്ന് ഗുളികകൾ മുട്ടായി എന്ന രഹസ്യ കോഡ് ഉപയോഗിച്ച് കച്ചവടം നടത്തുന്നതുകൊണ്ടാണ് ഇയാളെ മി‍ഠായി അനു എന്ന് വിളിക്കുന്നതെന്ന് എക്സൈസ് സംഘം പറഞ്ഞു.

ഷെഡ്യൂൾ എച്ച് 1 വിഭാഗത്തിൽപ്പെടുന്ന ഇത്തരം മയക്കുമരുന്ന് ഗുളികകൾ മാനസിക രോഗികളുടെ അവസ്ഥ വളരെ വഷളാകുമ്പോൾ ഡോകടറുടെ പ്രത്യേക നിർദേശപ്രകാരം മാത്രം നൽകുന്നതാണ്.

മെഡിക്കൽ സ്റ്റോറിൽ ഈ ഗുളികകള്‍ വിൽക്കുന്നതിന് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഡോക്ടറുടെ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുമായി വരുന്നവർക്ക് മാത്രമേ ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കുകയുള്ളൂ.

ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുകളിലൊന്ന് മരുന്ന് നിർദേശിക്കുന്ന ഡോക്ടറുടെ കൈവശവും രണ്ടാമത്തേത് മെഡിക്കൽ സ്റ്റോറിൽ സൂക്ഷിക്കേണ്ടതും മൂന്നാമത്തേത് രോഗികളുടെ കൈവശം സൂക്ഷിക്കാനുള്ളതുമാണ്.

20 ഗ്രാമിന് മുകളിൽ ഇത്തരം മയക്കുമരുന്ന് ഗുളിക കൈവശം സൂക്ഷിക്കുന്നത് പത്ത് വർഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.

ഇയാളുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ നിലവിലുണ്ട്. എക്സൈസ് സംഘത്തെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു.

എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ പത്മകുമാർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി, ഹർഷകുമാർ, അനീഷ്കുമാർ, അരുൺ, അഖിൽ, അനീഷ്, ലാൽകൃഷ്ണ, ഡ്രൈവർ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Related posts

Leave a Comment