സമയം എത്രയായി‍ ? മിനിറ്റുകളുടെ വ്യത്യാസത്തിൽ ബൈക്കിലെത്തി യുവതിയുടെ മൊബൈൽ കവർന്നു; സംഭവം വെഞ്ഞാറമൂട്

വെഞ്ഞാറമൂട്: കഴിഞ്ഞ ദിവസം പുലർച്ചെ വെഞ്ഞാറമൂട്ടിലും പരിസരങ്ങളിലുമായി മിനിറ്റുകളുടെ വ്യത്യാസത്തിൽ മൊബൈൽ മോഷണം.

ബുധനാഴ്ച പുലർച്ചെ 6.30ന് ബസ് കാത്തു തൈക്കാട് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന യുവതിയോട് ബൈക്കിൽ എത്തിയ മൂവർ സംഘം സമയം എത്ര ആയെന്നു ചോദിക്കുകയും യുവതി ബാഗിൽ നിന്നു ഫോൺ എടുത്തു സമയം നോക്കിയ തക്കത്തിനു മൂവർ സംഘം ഫോൺ തട്ടിയെടുത്തു ബൈക്കിൽ കടന്നുകളയുകയായിരുന്നു.

സമീപ സ്ഥലമായ മണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര ജംഗ്ഷനിൽ കൂടി നടന്നുപോകുകയായിരുന്ന യുവാവിനെ അടിച്ചു വീഴ്ത്തി മൊബൈലുമായി കടന്നു കളഞ്ഞ സംഭവവുമുണ്ടായി.

സി സി ടിവിയിൽ കവർച്ചകളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികളുടെ മുഖം വ്യക്തമില്ല.

വെഞ്ഞാറമൂട് കേന്ദ്രീകരിച്ചു പലവിധ അക്രമങ്ങളും മോഷണ ശ്രമങ്ങളും നടന്നിട്ടും ഇതിൽ പല പ്രതികളെയും പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല.

പോലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന കേസുകളിൽ പോലും പ്രതികളെ പിടിക്കാൻ പറ്റാതെ വെഞ്ഞാറമൂട് പോലീസ് നിഷ്‌ക്രിയരായി ഇരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related posts

Leave a Comment