മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി

കീവ്: രാജ്യത്തിനെതിരേ റഷ്യൻസേന അതിക്രൂര ആക്രമണം അഴിച്ചുവിട്ട ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ളോമിദിർ സെലൻസ്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്‍റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലിനെയാണ്. ഇതിൽ നിരാശയുണ്ടെന്നും സമാധാനശ്രമത്തിനുള്ള വലിയ തിരിച്ചടിയാണിതെന്നും സെലൻസ്കി എക്സിൽ കുറിച്ചു.

മോദിയുടെ സന്ദർശനദിവസം കീവിലെ കുട്ടികളുടെ ആശുപത്രിക്കുനേരെ ഉൾപ്പെടെ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടെന്നും ഇതേദിവസംതന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ മറ്റേണിറ്റി ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ തകർന്നതായും സെലൻസ്കി അറിയിച്ചു. ആക്രമണത്തിൽ തകർന്ന ആശുപത്രികളുടെയും സ്കൂളുകളുടെയും ദൃശ്യങ്ങളും സെലൻസ്കി എക്സിൽ പങ്കുവച്ചു.

Related posts

Leave a Comment