പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികാണിച്ച്  ഭീഷണിപ്പെടുത്തലും ചീത്തവിളിയും; പത്തൊമ്പതുകാരൻ ദീപുവിന്‍റെ പേരിലുള്ള കേസ്കേട്ടാൽ ഞെട്ടും…


പുതുപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പുതുപ്പള്ളി പൊങ്ങംപാറ മാളിയേക്കൽ ദീപു എം. പ്രദീപിനെ (19)യാണു കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളും സുഹൃത്തും കഴിഞ്ഞ ശനിയാഴ്ച ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്യുകയും ചീത്തവിളിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിനുശേഷം ഇരുവരും ഒളിവിൽ പോയി. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പുതുപ്പള്ളി സ്വദേശിയായ വിശ്വജിത്തിനെ പിടികൂടുകയും ചെയ്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ദീപുവിനു വേണ്ടി തെരച്ചിൽ ശക്തമാക്കുകയും ചെയ്തു.

ഇതിനെത്തുടർന്നാണ് ഇയാളെ കുമരകത്തുനിന്ന് അന്വേഷണസംഘം പിടികൂടുന്നത്. ദീപുവിന് കോട്ടയം ഈസ്റ്റ്, മണര്‍കാട്, പാമ്പാടി, വാകത്താനം എന്നി സ്റ്റേഷനുകളില്‍ അടിപിടി, മോഷണം, കഞ്ചാവ് തുടങ്ങിയ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment