സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മോഷണശ്രമം; കീരിത്തോട് സ്വദേശികൾ പിടിയിൽ;  പ്രതികളിലേക്ക് പോലീസിനെ എത്തിച്ചത് സംഭസ്ഥലത്ത് നിന്ന് കിട്ടി ഓക്സിജൻ സിലിണ്ടർ

കോതമംഗലം: തൃക്കാരിയൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ ശ്രമിച്ച കേസുകളിലെ രണ്ടു പ്രതികൾ കോതമംഗലത്ത് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി കീരിത്തോട് പകുതിപ്പാലം സ്വദേശികളായ മോഹന്‍ദാസ് (ബിനു – 42) ഷിബു കുര്യൻ (36) എന്നിവരെയാണു കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

തൃക്കാരിയൂരിൽ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും ജ്വല്ലറിയിലും പൈങ്ങോട്ടൂരിൽ എടിഎം കൗണ്ടറിലും നടന്ന കവർച്ചാ ശ്രമങ്ങളിലും ആയക്കാട്, വടാശേരി എന്നിവിടങ്ങളിൽ സ്കൂളുകളിൽനിന്നു ലാപ്ടോപ്പ് മോഷ്ടിച്ച കേസിലും കോതമംഗലത്തും പരിസര പ്രദേശത്തും നടന്ന നിരവധി വീടുകളിൽ നിന്നും സ്വർണവും പണവും കവർന്നതടക്കമുള്ള കേസുകളിലും ഇവർ പ്രതികളാണ്.

പോത്താനിക്കാട്, കോട്ടപ്പടി സ്റ്റേഷനുകളിലും കവർച്ചാ കേസുകൾ നിലവിലുണ്ട്.തൃക്കാരിയൂരിലെ ധനശക്തി ഫിനാന്‍സില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കവര്‍ച്ചാ ശ്രമം നടന്നത്. സുരക്ഷാ അലാറം മുഴങ്ങിയതിനേതുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. ഷട്ടര്‍ തുറക്കാന്‍ ഉപയോഗിച്ച ഗ്യാസ് കട്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവ ഉപേക്ഷിച്ചാണ് രണ്ടംഗ സംഘം കടന്നത്.

ഇതില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഡോക്ടര്‍മാരുടെ ശിപാര്‍ശയോടെ മാത്രം നല്‍കുന്ന സിലിണ്ടറായിരുന്നു ഇത്. സിലണ്ടറിന്‍റെ നമ്പര്‍ വഴി ഉത്പാദിപ്പിച്ച കമ്പനിയെ യും വിതരണക്കാരെയും കണ്ടെത്തി.

സിലിണ്ടര്‍ നിറച്ചുനല്‍കിയ അടിമാലിയിലെ സ്ഥാപനത്തിന്‍റെ പരിസരത്തെ സിസിടിവി ദൃശ്യങ്ങളും തൃക്കാരിയൂരില്‍നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും ഒത്തുനോക്കിയാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളും അന്വേഷണത്തിന് സഹായകരമായി. മോഹന്‍ദാസിനെയാണ് പോലീസ് ആദ്യം പിടികൂടിയത്.

Related posts