മുടപ്പല്ലൂർ ടൗണിലെ കടകളിൽ വ്യാപക മോഷണം; വസ്ത്രശായിലെ മോഷണത്തിന് ശേഷം പുതിയ വസ്ത്രങ്ങൾ ധരിച്ച്  കള്ളൻ പോകുന്ന ദൃശ്യം കാമറയിൽ

വടക്കഞ്ചേരി: മംഗലംഡാം റോഡിലുള്ള വടക്കഞ്ചേരി സ്വദേശി മുജീബ് റഹ്മാന്‍റെ അറഫ ടെക്സ്റ്റയിൽസ്, ഇതിനടുത്തുള്ള മംഗലംഡാം സ്വദേശി രമേശിന്‍റെ ബ്യൂട്ടി പാർക്ക് എന്ന ഫാൻസി കട, ഈ കടകൾക്ക് എതിർവശത്തുള്ള പുന്നപ്പാടം സ്വദേശി ഷാജഹാന്‍റെ കോഴി കട എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നിട്ടുള്ളത്. ഏതാനും മാസങ്ങൾക്ക് മുന്പ് മാത്രം പുതിയ കെട്ടിടങ്ങളിൽ തുടങ്ങിയ കടകളാണ് എല്ലാം തന്നെ. കടകളുടെയെല്ലാം റോഡ് സൈഡിലെ ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്.

കടകളിൽ നിന്ന് കാൽലക്ഷത്തോളം രൂപയും തുണി കടയിൽ നിന്നും തുണികളും കവർന്നിട്ടുണ്ട്. ഫാൻസി കടയിലെ ഗ്ലാസ് വാതിൽ പൊളിച്ച് പുറത്താണ് കിടന്നിരുന്നത്. ചിക്കൻ ഷോപ്പിലെ സിസിടിവി കാമറ സംവിധാനം ഒന്നാകെ പിഴുതെടുത്ത് കൊണ്ട് പോയിരിക്കുകയാണ്. മറ്റു രണ്ട് കടകളുടെ മുൻഭാഗം ഈ കാമറ വഴി കാണാനാകും. ഇതിനാലാകണം ചിക്കൻ കടയിലെ കാമറ നശിപ്പിച്ചത്.

എന്നാൽ തുണിക്കടയുടെ അടുത്തുള്ള മറ്റൊരു കടയിലെ സിസിടിവി യിൽ കെട്ടിടത്തിനു പുറകിൽ ഒരാൾ ഇന്ന് പുലർച്ചെ നാലിന് ഡ്രസ് മാറുന്ന ചിത്രം തെളിഞ്ഞിട്ടുണ്ട്. മാറിയ വെള്ള മുണ്ടും അടിവസ്ത്രവും അവിടെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. കടയിൽ നിന്നും മോഷ്ടിച്ച പുതിയ വസ്ത്രങ്ങൾ ധരിച്ചാണ് മോഷ്ടാവ് സ്ഥലം വിട്ടിട്ടുള്ളത്. കടകൾക്ക് സമീപത്തെ മതിലിൽ ഷട്ടറുകളുടെ പൂട്ടുകളും മോഷണത്തിന് ഉപയോഗിച്ച പിക്കാസും കണ്ടെത്തി .

ജംഗ്ഷനടുത്ത് തന്നെയുള്ള പയ്യാറോഡ് നാസറിന്‍റെ വീടിന്‍റെ സിറ്റൗട്ടിൽ വെച്ചിരുന്ന പുതിയ സൈക്കിളും മോഷണം പോയിട്ടുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും മഴയുണ്ടായിരുന്നു. ഇത് ഷട്ടറുകൾ തുറക്കാൻ മോഷ്ടാക്കൾക്ക് സൗകര്യമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോലീസ് നായയും വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തുമെന്ന് പോലീസ് പറഞ്ഞു.

Related posts