ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം; കൊല്ലം കുണ്ടറ സ്വദേശി മൊട്ട ബിജുവെന്ന ബിജു ജോർജ് പിടിയിൽ


കാട്ടാക്കട: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. കൊല്ലം കുണ്ടറ ആലുംമൂട് കുനുകന്നുർ ബിൻസി ഭവനിൽ ബിജു ജോർജ്(55) എന്ന മൊട്ട ബിജു ആണ് പിടിയിലായത്.

കഴിഞ്ഞ മാസം കാട്ടാക്കട ചന്ത നടയിലെ ഗുരു മന്ദിരം, തയ്ക്കാപള്ളി, ചന്തയിലെ തട്ടു കട, കട്ടക്കോട് സെന്‍റ് ആന്‍റണീസ് ദേവാലയം എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതിയാണ് ഇയാൾ. അതിവിദഗ്ധമായി മോഷണം നടത്തി മുങ്ങി നടക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പോലീസിന്‍റെ വലയിലാകുകയായിരുന്നു.

കാട്ടാക്കട സെന്‍റ് ആന്‍റണി ദേവാലയത്തിൽ നിന്നും കാണിക്കപ്പെട്ടി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയാണ് അന്ന് ഇയാൾ മോഷ്ടിച്ചത്. ഇതുകൂടാതെ കട്ടക്കോട് ജംഗ്ഷനിലെ കുരിശടിയിൽ നിന്നും ഇയാൾ കവർച്ച നടത്തിയിരുന്നു.

കാട്ടാക്കട ഗുരുമന്ദിരത്തിലെ കാണിക്കവഞ്ചിയിൽ നിന്നും, ചന്ത നടയിലെ മുസ് ലിം തയ്ക്ക പള്ളിയിൽനിന്നും കൂടാതെ ചന്തയിലെ ഒരു പെട്ടിക്കടയിൽനിന്നും ഇയാൾ പണം കവർന്നിട്ടുണ്ട് .

സിസിടിവി ദൃശ്യങ്ങ ൾ പോലീസ് നിരീക്ഷിച്ചു വരവേയാണ് ഇയാൾ ഇപ്പോൾ കൊല്ലത്തുനിന്നു പിടിയിലാകുന്നത്. കൊല്ലത്തുനിന്നും കാട്ടാക്കടയിൽ എത്തിച്ച പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related posts

Leave a Comment