സ്വന്തം കുഞ്ഞിനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു: ജാമ്യത്തിലിറങ്ങി 18 വർഷം ഒളിവിൽ കഴിഞ്ഞ അമ്മ വീണ്ടും പിടിയിൽ

കോട്ടയം: പൊൻകുന്നത്ത് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന അമ്മ പതിനെട്ട് വർഷത്തിന് ശേഷം അറസ്റ്റിൽ. സംഭവത്തിൽ ചിറക്കടവ് കടുക്കാമല ഭാഗത്ത് വയലിപറമ്പിൽ വീട്ടിൽ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന ഓമനയെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഓമനയ്ക്ക് ഇപ്പോൾ 57 വയസുണ്ട്. 2004 ൽ ആണ് തന്‍റെ നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം ഓമന മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി കടുക്കാമല ഭാഗത്തുള്ള പുരയിടത്തിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയത്.

എന്നാൽ കേസിൽ അറസ്റ്റിലായ ഓമന ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. പിന്നീട് 18 വർഷത്തോളമായി ഇവർ തമിഴ്നാട്ടിലെ തിരുപ്പതിയിലും മറ്റുമായി ഒളിവിൽ കഴിഞ്ഞു.

വിവിധ കേസുക‍ളിൽപ്പെട്ട് കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഓമന പോലീസിന്‍റെ പിടിയിലാകുന്നത്.

 

 

Related posts

Leave a Comment