മടായിക്കാവില്‍ ശത്രുസംഹാര പൂജ: വിവാദങ്ങള്‍ക്കിടെ എഡിജിപി എം. ആര്‍. അജിത് കുമാറിന്‍റെ ക്ഷേത്രദര്‍ശനം

കണ്ണൂർ: വിവാദങ്ങള്‍ പുകയുന്നതിനിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എം. ആര്‍. അജിത് കുമാര്‍. ഞായർ രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി.

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും നടത്തിയാണ് എഡിജിപി മടങ്ങിയത്.

സ്വകാര്യസന്ദര്‍ശനമായതുകൊണ്ട് സുരക്ഷയ്ക്കു വേണ്ടി ഒരു ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു കൂടെ ഉണ്ടായിരുന്നത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം എആര്‍ ക്യാമ്പിലെത്തി. വൈകിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.

അതേസമയം, എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ പരാതികളിൽ നടക്കുന്ന അന്വേഷണ റിപ്പോർട്ട്‌ മൂന്ന് ദിവസത്തിനുള്ളിൽ സർക്കാരിന് നൽകാനൊരുങ്ങി സംസ്ഥാന പോലീസ് മേധാവി.

Related posts

Leave a Comment