എംടി വിമർശിച്ചതു പിണറായിയെത്തന്നെ; കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്കെന്ന് കെ. മുരളീധരൻ

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് കേരളത്തെതന്നെയാണെന്നു കെ. മുരളീധരന്‍ എംപി.

മുഖ്യമന്ത്രി പിണറായിയെതന്നെയാണ് വിമർശിച്ചത്. വായിക്കുന്നവർക്ക് കാര്യം മനസിലാകും. പറഞ്ഞത് ഇ.പി. ജയരാജന് മനസിലാകാഞ്ഞിട്ടല്ല, കാര്യം പറഞ്ഞാൽ പണി പോകുമെന്ന പേടിയാണ് ഇപിക്ക്.

പറഞ്ഞത് പിണറായിക്കെന്നതുപോലെ മോദിക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യയിൽ കോൺഗ്രസ്‌ പങ്കെടുക്കാത്തത് ഇടത് സമ്മർദം കാരണമെന്ന എം.വി. ഗോവിന്ദന്‍റെ പ്രസ്താവന നത്തോലി പറയുന്നത് കേട്ട് തിമിംഗലം തീരുമാനം എടുത്തെന്ന് പറയുന്നതുപോലെയാണെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിന്‍റെ തീരുമാനം ഉചിതമായ സമയത്തുതന്നെയാണ്. പിണറായി വിജയന്‍റെ മുസ് ലിം ലീഗ് അനുകൂല പ്രസംഗം കേള്‍ക്കുമ്പോള്‍ സിഎച്ചിന്‍റെ പ്രതികരണം ഇന്നും പ്രസക്തമാണ്. വിശ്വാസിയെ ഒരിക്കലേ പാമ്പുകടിക്കൂ എന്നായിരുന്നു സിഎച്ച് പണ്ട് പ്രതികരിച്ചതെന്നും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.‍

Related posts

Leave a Comment