മുക്കുപണ്ടം വെച്ച് പണംതട്ടിയ കേസ് : പ്രതി റസീന ബീവിയുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി മുപ്പതോളം കേസുകൾ

ആറ്റിങ്ങൽ: ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം വെച്ച് പണം തട്ടിയ കേസിൽ പ്രതി പിടിയിൽ. മണമ്പൂർ തൊട്ടിക്കല്ല് ലക്ഷം വീട് 412-ൽ റസീന ബീവി (45) യെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ജെ.സി ഫിനാൻസ് എന്ന സ്ഥാപനത്തിൽ 916 പതിച്ച മൂന്ന് മുക്കുപണ്ട വളകൾ സ്വർണ വളകൾ എന്ന രൂപത്തിൽ പണയംവെച്ച് 1,20,000 രൂപ തട്ടിയെടുത്തു. 2023 ഒക്‌ടോബർ മാസത്തിൽ ആണ് കേസിനാസ്പദമായ സംഭവം.

ധനകാര്യ സ്ഥാപനത്തിൽ എത്തി വ്യാജ തിരിച്ചറിയൽ രേഖ നൽകിയാണ് മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയെടുത്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ, ചിറയിൻകീഴ്, കല്ലമ്പലം എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാന രീതിയിലുള്ള 30 ഓളം കേസുകൾ യുവതിയുടെ പേരിൽ നിലവിലുണ്ട്.

പാറശാല സ്വദേശിയുമായി ചേർന്നാണ് ഈ യുവതി അടങ്ങുന്ന സംഘം ഇത്തരത്തിൽ മുക്കുപണ്ടം നിർമിക്കുന്നത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ എസ്എച്ച്ഒ ജി.ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, എഎസ്ഐ സഫീജ, ശരത്കുമാർ, വിഷ്ണുലാൽ, പ്രകാശ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment