അഞ്ചുകോടി ലോട്ടറിയുടെ യഥാർഥ ഉടമ അജിതൻ! ഒന്നാം സമ്മാനക്കാരെ കെണിയിൽ കുരുക്കാൻ ലോട്ടറി മാഫിയ; അറസ്റ്റിലായ മുനിയനിൽ നിന്നും കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തളിപ്പറമ്പ്: ലോട്ടറി ബമ്പര്‍ ടിക്കറ്റ് തട്ടിയെടുത്തെന്ന വ്യാജപരാതി നല്‍കിയ മുനിയന്‍ അറസ്റ്റില്‍. വ്യാജ പരാതി നല്‍കി പോലീസിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തളിപ്പറമ്പ് സിഐ എന്‍.കെ.സത്യനാഥന്‍ മുനിയനെ അറസ്റ്റ് ചെയ്തത്.

സംസ്ഥാന ലോട്ടറിയുടെ ബമ്പര്‍ സമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ചെന്ന അവകാശവാദവുമായി എത്തിയ കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുനിയന്‍ സമ്മര്‍ദ്ദതന്ത്രത്തിലൂടെ സമ്മാനര്‍ഹരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ലോട്ടറി മാഫിയയുടെ കണ്ണിയാണെന്ന് പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ര ജീവനക്കാരനായ അജിതന് 2019 ജൂലൈ 18 ന് നറുക്കെടുത്ത എംഇ 174253 നമ്പര്‍ മണ്‍സൂണ്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനമടിച്ചതിനെ തുടര്‍ന്നാണ് മുനിയന്‍റെ നേതൃത്വത്തിലുള്ള സംഘം രംഗത്തുവന്നത്.

അജിതന്‍ ടിക്കറ്റ് കനറാ ബാങ്കിന്‍റെ പുതിയതെരു ശാഖയില്‍ ഏല്‍പ്പിച്ച ടിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ പണം ബാങ്കില്‍ എത്തിയിരുന്നു. ഇതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ മുനികുമാര്‍ പൊന്നുച്ചാമി എന്ന മുനിയന്‍റെ (49) നാടകീയമായ രംഗപ്രവേശനം ബമ്പര്‍ ലോട്ടറിയെ വഴിത്തിരിവിലെത്തിച്ചത്.

എല്ലാ മാസവും മുത്തപ്പദര്‍ശനത്തിന് എത്താറുള്ള മുനിയന്‍ ജൂണ്‍ 16 ന് പറശിനിക്കടവില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തതെന്നും ജൂണ്‍ 26 ന് വീണ്ടും പറശിനിക്കടവിലെത്തിയപ്പോള്‍ ടിക്കറ്റുള്ള പഴ്സ് നഷ്ടമായെന്നായിരുന്നു പരാതി.

ടിക്കറ്റിന് പുറകില്‍ പേരെഴുതിയതായും മുനിയന്‍ പരാതിയില്‍ പറഞ്ഞിരുന്നു. പോലീസും ലോട്ടറി വകുപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ മുനിയന്‍റെ പരാതി നൂറുശതമാനവും തട്ടിപ്പാണെന്ന് തെളിഞ്ഞു.

ലോട്ടറി മാഫിയയുടെ ഏജന്‍റായി പ്രവര്‍ത്തിച്ച് സമ്മാനമടിച്ചവര്‍ക്കെതിരെ പരാതി നല്‍കി വിലപേശി പണം വാങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

ഒന്നാം സമ്മാനം ലഭിച്ചവര്‍ക്കെതിരെ പരാതി നല്‍കുകയും പിന്നീട് ഒത്തുതീര്‍പ്പാക്കി വന്‍തുക കൈക്കലാക്കുകയും ചെയ്യുന്നതാണ് ലോട്ടറി മാഫിയയുടെ രീതി.

കാലതാമസമില്ലാതെ സമ്മാനതുക ലഭിക്കാനും പരാതി പിന്‍വലിപ്പിക്കാനും സമ്മാനര്‍ഹര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ട തുക നല്‍കി കേസൊതുക്കും. പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച ഹാജരാകാന്‍ മുനിയനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നാണ് പോലീസ് മുനിയനെതിരെ കേസെടുത്തത്.

പോലീസ് ചോദ്യംചെയ്തുവരുന്ന മുനിയനെ ഇന്ന് വൈകുന്നേരം കോടതിയില്‍ ഹാജരാക്കും. ലോട്ടറി സമ്മാനമടിച്ച പി.എം.അജിതന്‍റെ അക്കൗണ്ട് പോലീസ് ഇടപെട്ട് മരവിപ്പിച്ചത് റദ്ദാക്കുമെന്നും ലോട്ടറി ടിക്കറ്റിന്‍റെ യഥാര്‍ത്ഥ ഉടമ അദ്ദേഹം തന്നെയാണെന്നും പോലീസ് വ്യക്തമാക്കി.

Related posts

Leave a Comment