ഭാര്യയെ കൊന്ന് ജ്യൂസാക്കി ആസിഡിൽ ഇട്ടു: ഭർത്താവിന്‍റെ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബിന്നിഗെൻ: മുൻ മിസ് സ്വിറ്റ്സർലൻഡ് ഫൈനലിസ്റ്റായ യുവതിയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയതിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയശേഷം മൃതദേഹം അറക്കവാളിനും കത്തിക്കും കഷ്ണങ്ങളാക്കിയശേഷം ഹാൻഡ് ബ്ലെൻഡർ ഉപയോഗിച്ച് ജ്യൂസ് ആക്കിയെന്നാണു റിപ്പോർട്ട്.

രണ്ട് മക്കളുടെ അമ്മയായ 38 കാരിയായ മുൻ മോഡൽ ക്രിസ്റ്റീന ജോക്സിമോവിച്ചാണ് അരുംകൊല ചെയ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ദാരുണ സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണു പുറത്തുവരുന്നത്.

സ്വിറ്റ്സർലൻഡിലെ ബേസിനിലാണു സംഭവം. വസതിയിൽ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. ശരീരഭാഗങ്ങൾ ബ്ലെൻഡർ ഉപയോഗിച്ച് കുഴമ്പ് പരുവത്തിലാക്കിയശേഷം ഇത് ആസിഡിൽ ഇട്ട് ഭർത്താവ് തോമസ് നശിപ്പിക്കാൻ ശ്രമിച്ചു.
മൃതദേഹം കണ്ടെത്തിയതിന്‍റെ തൊട്ടടുത്ത ദിവസം തോമസിനെ അറസ്റ്റ് ചെയ്തിരുന്നു.

സ്വയരക്ഷയ്ക്കുവേണ്ടിയാണ് കത്തികൊണ്ട് ആക്രമിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. അന്വേഷണത്തിൽ മാനസികരോഗത്തിന്‍റെ വ്യക്തമായ സൂചനകൾ പ്രതിയിൽ കണ്ടെത്തിയിരുന്നതായി പറയുന്നു. 2007 ലെ മിസ് സ്വിറ്റ്സർലൻഡ് മത്സരത്തിൽ ജോക്സിമോവിച്ച് ഫൈനലിസ്റ്റായിരുന്നു. പിന്നീട് ക്യാറ്റ് വാക്ക് പരിശീലകയായി.

Related posts

Leave a Comment