വരാനുള്ളത് വൈകിയാണെങ്കിലും വരും; 49 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ 80കാരന് ജീവപര്യന്തം

അരനൂറ്റാണ്ട് മുമ്പ് രജിസ്റ്റർ ചെയ്ത കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ഫിറോസാബാദിലെ കോടതി 80 വയസ്സുള്ള വയോധികന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പ്രതി മഹേന്ദ്ര സിംഗിന് 20,000 രൂപ പിഴയും വിധിച്ചു.

1974 സെപ്തംബർ 14 ന് മഹേന്ദ്ര സിംഗ് തന്‍റെ അമ്മയെ വെടിവെച്ചുകൊന്നതായി ആരോപിച്ച് മീരാ ദേവി എന്ന സ്ത്രീ പരാതി നൽകിയതായി അഡീഷണൽ ജില്ലാ സർക്കാർ അഭിഭാഷകൻ നാരായൺ സക്‌സേന പറഞ്ഞു.

സംഭവം നടക്കുമ്പോൾ നർഖി ആഗ്ര ജില്ലയുടെ ഭാഗമായിരുന്നു. കേസ് പിന്നീട് ഫിറോസാബാദ് കോടതിയിലേക്ക് മാറ്റി.

അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജിതേന്ദ്ര ഗുപ്ത വ്യാഴാഴ്ച മഹേന്ദ്രയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചതായും പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി ജയിലിൽ കിടക്കേണ്ടിവരുമെന്നും സക്സേന പറഞ്ഞു.

Related posts

Leave a Comment