തൃശൂർ പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി; മൂന്നുപേർ പോലീസിൽ കീഴടങ്ങി

നടത്തറ (തൃശൂർ): പൂച്ചട്ടിയിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയശേഷം മൂന്നുപേർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. നടത്തറ ഐക്യനഗർ സ്വദേശി അകത്തേ പറമ്പിൽ സതീഷ് (48) ആണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് ഇന്നു പുലർച്ചെ വലക്കാവ് സ്വദേശി ഷിജോ, പൊന്നൂക്കര സ്വദേശി സജിതൻ, പൂച്ചട്ടി സ്വദേശി ജോമോൻ എന്നിവർ ഒല്ലൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 11.30 ന് പൂച്ചട്ടി ഗ്രൗണ്ടിന് സമീപമാണ് സംഭവം നടന്നത്. കൊലപ്പട്ടെ സതിഷിന്‍റെ സുഹൃത്തക്കളാണ് മൂവരും. ഇവരുടെ സുഹൃത്തിന്‍റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കം പറഞ്ഞു തീർക്കുന്നതിനായി ഇന്നലെ രാത്രി ഗ്രൗണ്ടിനു സമീപത്തേക്ക് സതീഷ് മൂന്നുപേരെയും വിളിച്ചുവരുത്തുകായിരുന്നു.

പീന്നീട് വാക്കുതർക്കമാകുകയും ഒടുവിൽ സതീഷിനെ മൂവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈക്കും കാലിനും വെട്ടറ്റേ മുറിവുകൾ ഉണ്ട്.

കസ്റ്റഡിയിലായ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. കൊലപ്പെട്ട സതീഷ് ഗുണ്ടാ നേതാവ് ചാപ്ലി ബിജു, മലങ്കര വർഗീസ് കൊലക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഒല്ലൂർ എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പിടിയിലായ മൂന്നുപേരും നേരത്തെയും കൊലക്കേസ് പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment