74-ാം പിറന്നാൾ നിറവിൽ നരേന്ദ്രമോദി: ദാര്‍ശനികനായ നേതാവെന്ന് ബിജെപി നേതാക്കള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 74-ാം പിറന്നാൾ. “ഹായ് മുജെ സൗഗന്ധ് ഭാരത്, ഭുലു നാ ഏക് ക്ഷൺ തുജെ, രക്ത് കി ഹർ ബൂണ്ടി മേരി, ഹായ് മേരാ അർപാൻ തുജെ. 2014-ൽ ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ മുതൽ നരേന്ദ്ര ദാമോദർദാസ് മോദി നടത്തിയ ഓരോ ചുവടിലും ഈ വാക്കുകൾ പ്രതിധ്വനിക്കുന്നു.

രാജ്യത്തിന്‍റെ സാമ്പത്തിക ചലനാത്മകതയ്ക്കും ദേശീയ സുരക്ഷയ്ക്കും ശുചിത്വത്തിനും മികച്ച പരിഗണന നൽകുന്ന പുതിയ ഇന്ത്യയെപ്പറ്റിയുള്ള വീക്ഷണമാണ് മോദി പങ്കുവച്ചിട്ടുള്ളത്.

ഇന്ന് ഒഡിഷയിലെത്തുന്ന മോദി സൈനിക വിദ്യാലയത്തിന്‍റെ പരിസരത്തുള്ള ഗഡകണ ചേരിയിലാണ് പിറന്നാള്‍ ദിനം ചെലവഴിക്കുക. വനിതകൾക്ക് 5 വർഷത്തേക്ക് അരലക്ഷം രൂപ നൽകുന്ന സുഭദ്ര യോജന പദ്ധതികൾ പ്രഖ്യാപിക്കും. ഒഡിഷയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. ഭുവനേശ്വറിൽ പിഎം ആവാസ് പദ്ധതിയിലൂടെ നിർമ്മിച്ച 26 ലക്ഷം വീടുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.

Related posts

Leave a Comment