ദേശീയ ഗെയിംസ് ഇന്നു മിഴിതുറക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഉത്തരാഖണ്ഡിലെ ശൈത്യം നിറഞ്ഞ ഇരവുപകലുകൾക്ക് ഇനി 18നാൾ ചൂടേറും. 38-ാമത് ദേശീയ ഗെയിംസ് ഡെറാഡൂണിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം നാലിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ തുടങ്ങിയവർ പങ്കെടുക്കും.

ബാസ്കറ്റ്ബോൾ താരം പി.എസ്. ജീന ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്‍റെ പതാകയേന്തും. പുരുഷ വിഭാഗത്തിൽ വുഷു താരം മുഹമ്മദ് ജാസിറാണ് പതാകയേന്തുക. കേരളത്തെ പ്രതിനിധീകരിച്ച് 20 താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുക്കും.

ഡെറാഡൂണിലെത്തിയ ബാസ്കറ്റ്ബോൾ, റഗ്ബി, ഭാരോദ്വഹനം, ബാഡ്മിന്‍റണ്‍, വുഷു, ഷൂട്ടിംഗ് താരങ്ങളാകും മാർച്ച് പാസ്റ്റിൽ പങ്കെടുക്കുക. കൂടാതെ ചീഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ, ഡെപ്യൂട്ടി ചീഫ് ഡി മിഷൻ വിജു വർമ തുടങ്ങിയവരും അണിനിരക്കും.

14 വേദികളിലായി 37 ഇനങ്ങളിലാണ് മത്സരങ്ങൾ. പതിനായിരത്തോളം കായിക താരങ്ങൾ പങ്കെടുക്കും. 29 ഇനങ്ങളിലാണ് കേരളം മത്സരിക്കുന്നത്.

സർവം പരിസ്ഥിതി സൗഹൃദം

പരിസ്ഥിതി സൗഹൃദമാണ് ഇത്തവണത്തെ ദേശീയ ഗെയിംസ്. ചരിത്രത്തിൽ ആദ്യമായി വിജയികൾ കഴുത്തിലണിയുക ഇലക്‌ട്രോണിക് വേസ്റ്റിൽ നിന്ന് നിർമിച്ച മെഡലുകൾ. 2020ലെ ടോക്കിയോ ഒളിന്പിക്സിൽ വിജയികൾക്കു സമ്മാനിച്ചത് ഇത്തരം മെഡലുകളായിരുന്നു. കായിക താരങ്ങളുടെയും ഒഫീഷലുകളുടെയും ജഴ്സിയുൾപ്പെടെ നിർമിക്കുന്നത് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നാണ്. താരങ്ങളെ താമസ സ്ഥലങ്ങളിലും വേദികളിലുമെത്തിക്കാൻ ഇ-ബസുകളാണ് ഉപയോഗിക്കുക.

തണുപ്പ് വില്ലനാകും
ദേശീയ ഗെയിംസ് ആരംഭിക്കുന്പോഴേക്കും ഉത്തരാഖണ്ഡിലെ കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷസാണ്. തണുപ്പു തന്നെയാകും കായികതാരങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി. താരങ്ങൾ താമസിക്കുന്ന മുറിയിലെ ഹീറ്ററുകളിലും വെള്ളം ചൂടാക്കാനും മറ്റുമായി സൗരോർജമാണ് ഉപയോഗിക്കുക.

കേരള പ്രതീക്ഷ അത്‌ലറ്റിക്സിൽ

കളരിപ്പയറ്റ് സാധ്യത മങ്ങിയതോടെ കേരളത്തിന്‍റെ പ്രതീക്ഷ അത്‌ലറ്റിക്സിലാണ്. ഇത്തവണ പകുതിയോളം ഇനങ്ങളിൽ കേരളത്തിനു പങ്കാളിത്തമുണ്ടാകില്ല. 40 വ്യക്തിഗത ഇനങ്ങളിൽ 19 എണ്ണത്തിൽ യോഗ്യത നേടാനായില്ലെന്നതാണ് കേരളത്തിന് തിരിച്ചടിയായത്.

അതേസമയം, അഞ്ച് റിലേ ഇനങ്ങളിൽ കേരളം യോഗ്യത നേടിയിട്ടുണ്ട്. രാജ്യാന്തര താരങ്ങളിൽ പലരും പങ്കെടുക്കാത്തതും കേരള മെഡൽ സാധ്യതകളെ ബാധിക്കും. ഡെറാഡൂണിലെ മഹാറാണാ പ്രതാപ് സ്പോർട്സ് കോളജ് ഗ്രൗണ്ടിൽ ഫെബ്രുവരി എട്ട് മുതൽ 12വരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ.

ബീച്ച് ഹാൻഡ്ബോളിൽ ജയം

ദേശീയ ഗെയിംസിൽ വനിതാ ബീച്ച് ഹാൻഡ്ബോളിൽ കേരളത്തിനു ജയത്തുടക്കും. കഴിഞ്ഞ തവണത്തെ വെള്ളി മെഡൽ ജേതാക്കളായ കേരളം 2-0നു ഗോവയെ ഏകപക്ഷീയമായി പരാജയപ്പെടുത്തി. ആദ്യ സെറ്റിൽ 17-05 എന്ന് സ്കോറിനും രണ്ടാം സെറ്റിൽ 17-0 എന്ന സ്കോറിനുമാണ് കേരളം ഗോവയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ കേരളം നാളെ ഛത്തീസ്ഗഡിനെ നേരിടും.ട്രായാത്‌ലണ്‍ മിക്സഡ് റിലേയിൽ കേരളം ആറാമതായി ഫിനിഷ് ചെയ്തു.

Related posts

Leave a Comment