നായകൻ വീണ്ടും വരാ… നവകേരളാ ബസ് വീണ്ടും നിരത്തിലിറങ്ങുമോ? അറ്റകുറ്റപ്പണിക്കായി ബസ് ബംഗുളൂരുവിലേക്ക് മാറ്റി

തിരുവനന്തപുരം: നവകേരള ബസിന്‍റെ അറ്റകുറ്റപ്പണികൾക്കായി ബംഗുളൂരുവിലേക്ക് മാറ്റി. സർവീസ് നടത്താൻ സാധിക്കാതെ ബസ് പണി തന്നത് വിവാദമായതോടെയാണ് നടപടി. പ്രകാശ് കോച്ച് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലേക്കാണ് ബസ് മാറ്റിയത്. കോഴിക്കോട് റീജിയണൽ വർക് ഷോപ്പിലായിരുന്നു കഴിഞ്ഞ ഒരു മാസത്തിലധികമായി ബസ്.

മേയ് അഞ്ച് മുതലാണ് കോഴിക്കോട് – ബംഗുളൂരു റൂട്ടിൽ ബസ് സ‌ർവീസ് തുടങ്ങിയത്. എന്നാൽ യാത്രക്കാരില്ലാതെ വന്നതോടെ ബസിന്‍റെ സർവീസ് മുടങ്ങി. ജൂലായ് 21നാണ് അവസാനമായി നവകേരള ബസ് സർവീസ് നടത്തിയത്.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ സഞ്ചരിച്ച ബസാണ് ഇത്. അതിനു ശേഷം കുറച്ച് മാറ്റങ്ങൾ വരുത്തി ബസ് നിരത്തിലിറക്കുകയായിരുന്നു.

സര്‍വീസ് ഉദ്ഘാടനം ചെയ്ത വേളയില്‍ കയറാന്‍ ആള്‍ക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്ഥിതി മാറി. യാത്രക്കാര്‍ ഈ സര്‍വീസിനോട് മുഖം തിരിക്കുകയായിരുന്നു.

Related posts

Leave a Comment