മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി: ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഇന്നു രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ ചികിത്സിക്കുന്ന ലൂര്‍ദ് ആശുപത്രിയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്.

കുഞ്ഞിന് ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടിവരും. കുഞ്ഞിന്‍റെ ആരോഗ്യ പുരോഗതി ശിശുക്ഷേമ സമിതി വിലയിരുത്തും. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കും. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞമാസം 29ന് ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എന്നാല്‍ ഭാരക്കുറവുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്‍റെ വളര്‍ച്ച. കുഞ്ഞിന് ലൂര്‍ദ്ദ് ആശുപത്രിയിലും അമ്മയ്ക്ക് ജനറല്‍ ആശുപത്രിയിലുമായിരുന്നു ചികിത്സ. അച്ഛന്‍ രണ്ടിടത്തും മാറി മാറി നിന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അമ്മയെ 31ന് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്തു.

ഇതിന് ശേഷം അച്ഛന്‍ ആശുപത്രിയിലേക്ക് വന്നിട്ടില്ല. ഇതിനിടെ കുഞ്ഞിനെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. ഇതിന് ശേഷമാണ് മാതാപിതാക്കള്‍ സ്ഥലം വിട്ടത്. ഇതിനിടെയാണ് വിഷയത്തില്‍ മന്ത്രിതലത്തില്‍ ഇടപെടലുകള്‍ ഉണ്ടായത്.

Related posts

Leave a Comment