വസ്ത്രങ്ങളില്ലാതെ നഗ്‌നരായിരുന്നു ഞങ്ങള്‍ രണ്ടു പേരും! നിര്‍ഭയയുടെ സുഹൃത്ത് ബംഗളൂരുവില്‍ എന്‍ജിനിയര്‍; രാജ്യ മനഃസാക്ഷിയെ നടുക്കിയ ആ സംഭവത്തെക്കുറിച്ച്…

Nirbhaya2ന്യൂഡൽഹി: രാജ്യ മനഃസാക്ഷിയെ നടുക്കിയ ഡൽഹി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഇപ്പോൾ ബംഗളൂരുവിൽ കോർപറേറ്റ് കന്പനിയിൽ എൻജിനീയർ. ജ്യോതിയെന്ന നിർഭയയും സുഹൃത്തും 2012 ഡിസംബർ 16നു രാത്രി ദക്ഷിണ ഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിലെ തിയറ്ററിൽ ലൈഫ് ഓഫ് പീ എന്ന സിനിമ കണ്ടു പുറത്തിറങ്ങിയ ശേഷമായിരുന്നു ക്രൂരമായ പീഡനത്തിനിരയായത്.

സിനിമ കഴിഞ്ഞു രാത്രി എട്ടരയോടെ ഓട്ടോ റിക്ഷ പിടിച്ചാണ് ആദ്യം മുനീർക്കയിലെത്തിയതെന്നു നിർഭയയുടെ മരണമൊഴി പറയുന്നു. അവിടെ കിടന്ന വെള്ള നിറമുള്ള ബസിലേക്ക് യാത്രക്കാരെ വിളിക്കുന്നതു കണ്ടായിരുന്നു ജ്യോതിയും സുഹൃത്തും ബസിൽ കയറിയത്. ഈ സമയം ബസിൽ ആറോ ഏഴോ പേരുണ്ടായിരുന്നുവെന്നാണു നിർഭയയുടെ അവസാന മൊഴിയിൽ പറയുന്നത്. ബസിൽ പത്തു രൂപ വീതം ഇരുവരിൽ നിന്നും ടിക്കറ്റ് നിരക്കായി വാങ്ങുകയും ചെയ്തു. ബസ് മലൈ മന്ദിറിൽ എത്തിയപ്പോൾ ലൈറ്റ് ഓഫ് ചെയ്ത ശേഷം ബസിലുണ്ടായിരുന്ന ആറു പേരും ചേർന്ന് അക്രമിക്കുകയായിരുന്നു.

ആദ്യം സുഹൃത്തിനെയാണ് അടിക്കുകയും അസഭ്യം പറയുകയും ചെയ്തത്. രണ്ടു പേരുടെയും മൊബൈലുകളും സുഹൃത്തിന്‍റെ പഴ്സും ക്രെഡിറ്റ് കാർഡും അവർ തട്ടിയെടുത്തു. തങ്ങൾ ഉറക്കെ നിലവിളിച്ചെങ്കിലും ആരും കേട്ടില്ല. മൊബൈൽ ഇല്ലാത്തതിനാൽ വേറെ ആരെയും വിളിക്കാനായതുമില്ല.

“സുഹൃത്തിനെ ആക്രമിക്കുന്നതിനെ ആദ്യം ഞാൻ എതിർത്തു. ഉടനെ എന്നെ ബലമായി ബസിന്‍റെ പിൻഭാഗത്തേക്കു പിടിച്ചുകൊണ്ടുപോയി. അവളെ പുറകോട്ടു കൊണ്ടു പോകൂ. തുണി വലിച്ചു പറിക്ക് എന്നൊക്കെ പറയുന്നതു കേട്ടു. അവർ പരസ്പരം റാം സിംഗ്, ഠാക്കൂർ, മുകേഷ്, രാജു, പവൻ വിനയ് എന്നൊക്കെ വിളിക്കുന്നുണ്ടായിരുന്നു. ഇരുട്ടായിരുന്നതിനാൽ എല്ലാവരും ഒരുപോലെ തോന്നി.

ബസിന്‍റെ പിന്നിലെത്തിച്ചു വസ്ത്രം ബലമായി വലിച്ചുകീറിയ ശേഷമായിരുന്നു ആക്രമണം. മാറി മാറി അവർ മാനഭംഗപ്പെടുത്തി. തടയാൻ സുഹൃത്ത് എത്തിയപ്പോൾ അയാളെയും കൈ കൊണ്ടും കന്പിവടി കൊണ്ടും അടിച്ചു.

സുഹൃത്തിന്‍റെ വസ്ത്രങ്ങളും അവർ വലിച്ചുകീറി പൂർണ നഗ്നനാക്കുകയും ചെയ്തു. ഒരു മണിക്കൂറോളം ആറു പേരും മാനഭംഗം തുടർന്നു. ഇരുന്പു കന്പിക്കുള്ള കുത്തേറ്റ് കുടൽമാല പുറത്തുചാടിയിരുന്നു. എങ്കിലും എനിക്ക് ബോധമുണ്ടായിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കുഴഞ്ഞുവീണു.

ഞങ്ങളെ രണ്ടു പേരെയും ബസിൽ നിന്നു പുറത്തേക്ക് വലിച്ചെറിഞ്ഞു. വസ്ത്രങ്ങളില്ലാതെ നഗ്നരായിരുന്നു ഞങ്ങൾ രണ്ടു പേരും. അക്രമികളെ മരണം വരെ തൂക്കിക്കൊല്ലുകയോ, ജീവനോടെ കത്തിക്കുകയോ ചെയ്യണം. ഇനിയാരോടും ഇതവർ ചെയ്യാൻ പാടില്ല’’ 2012 ഡിസംബർ 21നു രാത്രി ഒന്പതിന് സഫ്ദർജംഗ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്പോഴാണു നിർഭയ ഈ മരണമൊഴി സ്വന്തം ഒപ്പുവച്ചു നൽകിയത്.

Related posts