ഉപചാരങ്ങൾ ഒഴിവാക്കി, നയപ്രഖ്യാപനത്തിന്‍റെ അവസാന ഖണ്ഡിക മാത്രമേ വായിക്കൂ വെന്ന് ഗവർണർ; ഇതുവരെ കാണാത്ത നാടകീയ രംഗങ്ങളുമായി നിയമസഭയ

തി­രു­വ­ന­ന്ത­പുരം: നിയമസഭയിൽ അമ്പരപ്പിക്കുന്ന നാടകീയ രംഗങ്ങൾ. ന­യ­പ്ര­ഖ്യാ­പ­ന­ത്തിന്‍റെ അ­വ­സാ­ന ഖണ്ഡി­ക മാത്രം വാ­യി­ച്ച് ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍ പ്ര­സം­ഗം അ­വ­സാ­നി­പ്പി­ച്ചു.

നി­യ­മ­സഭ­യെ അ­ഭിസം­ബോ­ധ­ന ചെയ്­ത ശേ­ഷം താന്‍ അ­വസാന ഖണ്ഡി­ക മാ­ത്ര­മേ വാ­യി­ക്കൂ എ­ന്ന് ഗ­വര്‍­ണര്‍ അ­റി­യി­ക്കു­ക­യാ­യി­രുന്നു.

ഇ­ത് വാ­യി­ച്ച് ഒന്നേമുക്കാൽ മിനിറ്റ് കൊണ്ട് ത­ന്നെ ഗ­വര്‍­ണര്‍ പ്ര­സം­ഗം അ­വ­സാ­നി­പ്പിച്ചു. ഇ­തി­ന് പി­ന്നാ­ലെ ദേശീ­യ ഗാ­ന­ത്തി­ന് ശേ­ഷം ഗ­വര്‍­ണര്‍ സ­ഭ വി­ട്ടി­റങ്ങി. ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് യാത്രയാക്കി. ഇതോടു കൂടി ഇന്നത്തെ സഭാ നടപടികൾ അവസാനിച്ചു.

ന­യ­പ്ര­ഖ്യാ­പ­ന­ത്തി­നാ­യി നി­യ­മസ­ഭാ മ­ന്ദി­ര­ത്തി­ലെത്തി­യ ഗ­വര്‍ണ­റെ മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയന്‍, സ്­പീ­ക്കര്‍ എ.എന്‍.ഷം­സീര്‍, പാര്‍­ല­മെന്‍ററി­കാ­ര്യ­മന്ത്രി കെ.രാ­ധാ­കൃ­ഷ്­ണന്‍ എ­ന്നി­വര്‍ ചേര്‍­ന്നാ­ണ് സ്വീ­ക­രി­ച്ചത്.

മു­ഖ്യ­മ­ന്ത്രി­യില്‍­നി­ന്ന് പൂ­ച്ചെ­ണ്ട് സ്വീ­ക­രി­ച്ചെ­ങ്കി­ലും ഇ­രു­വരും തമ്മിൽ ഹ­സ്­ത­ദാ­നം ഉള്‍­പ്പെ­ടെയു­ള്ള ഉ­പ­ചാ­ര­ങ്ങള്‍ ഒന്നും ഉ­ണ്ടാ­യി­രു­ന്നില്ല.

26, 27, 28 തീയതികളില്‍ നിയമസഭാ സമ്മേളനം ഉണ്ടാകില്ല. നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചര്‍ച്ച 29, 30, 31 തീയതികളില്‍ നടക്കും. ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ് ബജറ്റ് ചര്‍ച്ച. മാര്‍ച്ച് 27 വരെ ആകെ 32 ദിവസമാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

Related posts

Leave a Comment