നോക്കുകൂലി അനുവദിക്കില്ല; തിരുവല്ല സംഭവത്തില്‍ കേസെടുത്തതായി പോലീസ്

പത്തനംതിട്ട: സാധനങ്ങള്‍ ഇറക്കുന്നതിന് അട്ടിമറി, നോക്കുകൂലികള്‍ അനുവദിക്കാനാകില്ലെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍. തിരുവല്ല സംഭവത്തില്‍ ക്രിമിനില്‍ കേസെടുത്തതായും പോലീസ് അറിയിച്ചു. നോക്കുകൂലി, അമിതകൂലി സംബന്ധമായ പരാതികള്‍ ഉണ്ടാവാന്‍ പാടില്ല.

നോക്കുകൂലി പൂര്‍ണമായും നിരോധിച്ചിട്ടുള്ളതിനാല്‍ ഒരുകാരണവശാലും അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവല്ലയിലുണ്ടായതു പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.

ജാമ്യമില്ലാ വകുപ്പുകള്‍ നിലവിലുണ്ടെന്നും പരാതികളുണ്ടായാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. നിബന്ധനകള്‍ പാലിക്കാത്തതിന് ഇന്നലെ വൈകുന്നേരംവരെ 24 മണിക്കൂറില്‍ 414 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 422 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

335 വാഹനങ്ങള്‍ പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. 20 ലിറ്റര്‍ കോട പിടികൂടിയതുമായി ബന്ധപ്പെട്ട് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് ഉള്‍പ്പെടെയാണിത്.

ലോക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ കൊവിഡ്-19 ന്റെ സാമൂഹ്യവ്യാപനം തടയുന്നതിനുള്ള നിബന്ധനകള്‍ ഏവരും പാലിക്കണമെന്നും ലംഘനങ്ങള്‍ ശക്തമായ നിയമനടപടികളിലൂടെ നേരിടുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

Related posts

Leave a Comment