അന്ത ഭയം ഇരിക്കട്ടും… മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസറെ വനിതാ ജീവനക്കാർ പഞ്ഞിക്കിട്ടു

രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്കു ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്.

സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്നു വിഷയത്തിൽ മറ്റു വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്കു കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു.

സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി മാനേജ്മെന്‍റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment