പറഞ്ഞാൽ വിശ്വസിക്കുമോ? തെക്കന്‍ സ്‌പെയിനില്‍ കവിത കുറിച്ച പുരാതന ഭരണി കണ്ടെത്തി! 1,800 വർഷം പഴക്കം

ലോകപ്രശസ്തരായ എഴുത്തുകാരുടെ രചനാശകലങ്ങള്‍, ഹൈക്കുകള്‍, കവിതകള്‍, തത്വചിന്താപരമായ വാക്യങ്ങള്‍ തുടങ്ങിയവ പ്രിന്‍റ് ചെയ്ത കപ്പുകളും പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം സൂപ്പര്‍മാര്‍ക്കറ്റുകളിലും പ്രസന്‍റേഷന്‍ കടകളിലും പുസ്തകശാലകളിലുമെല്ലാം ഇക്കാലത്തു സുലഭമാണ്.

വിശേഷാവസരങ്ങളില്‍ ഇതെല്ലാം വാങ്ങുകയും പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കുകയും ചെയ്യുന്നവരും ധാരാളം.1,800 വര്‍ഷം മുൻപും ഇതെല്ലാമുണ്ടായിരുന്നുവെന്നു പറഞ്ഞാൽ വിശ്വസിക്കുമോ?

പക്ഷേ വിശ്വസിച്ചേ പറ്റൂ. തെക്കന്‍ സ്‌പെയിനില്‍നിന്നു ഗവേഷകർ കണ്ടെത്തിയ റോമൻ ഭരണി ഇതിനു തെളിവാകുന്നു. പുരാതന റോമന്‍ കവി വിര്‍ജിലിന്‍റെ കവിത ആലേഖനം ചെയ്ത ഒരു ഭരണിയുടെ ഭാഗങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഒലിവ് ഓയില്‍ സൂക്ഷിച്ചിരുന്ന ഭരണിയാണിത്.

ഭരണിയുടെ മൂന്നിഞ്ച് നീളം മാത്രമുള്ള ഭാഗമാണു ലഭിച്ചത്. അതിൽ കവിതയുടെ അഞ്ചു വരികളോളം ഭാഗികമായി ഉണ്ടായിരുന്നു. ഒരു ഫാമിനെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചുള്ള വിര്‍ജിലിന്‍റെ കവിതയുടെ വരികളാണ് അവ.

“ഓ, പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള പ്രകാശങ്ങളേ- എന്നു തുടങ്ങി “ഒരുമിച്ചു നൃത്തം ചെയ്യൂ, വനദേവതയും പെണ്‍കുട്ടികളും’ എന്നവസാനിക്കുന്നതാണ് കാവ്യഭാഗം. പ്രകൃതിയില്‍നിന്നുള്ള ഇമേജറികളുടെ സൗന്ദര്യസങ്കലനാണ് ഈ വിര്‍ജില്‍ കവിത.

പ്രത്യേക ആകൃതിയിലുള്ള ഭരണിയിലാണ് കവിത രേഖപ്പെടുത്തിയിരുന്നത്. കൂര്‍ത്ത അടിഭാഗവും ഇരുവശവും കൈപ്പിടികളും വായുപോലും കടക്കാതെ അടക്കാവുന്ന മുകള്‍ഭാഗവും ഈ ഭരണിയുടെ പ്രത്യേകതകളാണ്.

കര-കടല്‍ മാര്‍ഗങ്ങളിലൂടെ ചരക്കുകള്‍ കേടുകൂടാതെ കൊണ്ടുപോകാന്‍ അക്കാലത്ത് ഇത്തരം ഭരണികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഗവേഷകരുടെ അഭിപ്രായപ്രകാരം അക്കാലത്ത് ചരക്കുകൾ കൊണ്ടുപോകുന്ന പാത്രങ്ങളില്‍ വാചകങ്ങള്‍ കൊത്തിവയ്ക്കുന്നതു സാധാരണമായിരുന്നു.

അതു പലപ്പോഴും ചരക്കുമായും അല്ലെങ്കില്‍ നികുതിയുമായി ബന്ധപ്പെട്ടതായിരിക്കുമെന്നും അവര്‍ പറയുന്നു. അതിനാൽതന്നെ ഇപ്പോൾ കണ്ടെത്തിയ സാഹിത്യഉദ്ധരണി അപൂർവ ലിഖിതമാണ്.

ലോകകവിതയില്‍ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന കവിയാണ് ലാറ്റിന്‍ ഭാഷയില്‍ കവിത എഴുതിയിരുന്ന പബ്ലിയസ് വിര്‍ജീലിയസ് മാരോ (ബിസി 70 ഒക്ടോബര്‍ 15-ബിസി 19 സെപ്റ്റംബര്‍ 21) എന്ന വിര്‍ജില്‍.

എക്‌ളോഗ്വസ്, ജിയോര്‍ജിക്‌സ്, ഈനിഡ് എന്നിവയാണ് വിര്‍ജിലിന്‍റെ പുസ്തകത്രയങ്ങള്‍. വിര്‍ജിലിന്‍റെ ഏറ്റവും പ്രശസ്തമായ ഇതിഹാസകാവ്യമാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്‍റെ ദേശീയ ഇതിഹാസമാണ്.

Related posts

Leave a Comment