ഓണം ബംപര്‍ ടിക്കറ്റ് വില്പനയില്‍ റിക്കാർ‍ഡ്; ആദ്യം അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി

തിരുവനന്തപുരം: ഓണം ബംപര്‍ ടിക്കറ്റ് വില്പനയില്‍ റിക്കാര്‍ഡ്. തിരുവോണം ബംപര്‍ ഓഗസ്റ്റ് ഒന്നിനാണ് വില്പന ആരംഭിച്ചത്. അന്ന് ആകെ 10 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചിരുന്നത്. എന്നാല്‍, ടിക്കറ്റ് പുറത്തിറക്കിയ ആദ്യ രണ്ടു ദിവസത്തിനുള്ളില്‍ 10 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി.

പിന്നീട് പുറത്തിറക്കിയ ടിക്കറ്റുകള്‍ ആണ് ഇപ്പോള്‍ വില്പന നടക്കുന്നത്. നിലവില്‍ ടിക്കറ്റിന്‍റെ വില്പന 25 ലക്ഷത്തിലേക്ക് അടുക്കുകയാണ്. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന്‍റെ വില. തിരുവോണം ബംപറിന്‍റെ രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്‍റിന് നല്‍കുന്ന കമ്മീഷന്‍കൂടി ലഭിക്കുമ്പോള്‍ ഇക്കുറി ഓണം ബംപര്‍ വഴി ഉണ്ടാകുന്നത് 22 കോടിപതികളാണ്.

നിലവില്‍ 23 ലക്ഷത്തിനു മുകളില്‍ വില്പന നടന്ന ഓണം ബംപറിന്‍റെ വിപണിയിലെത്തിക്കുന്ന മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. വ്യാജ ടിക്കറ്റുകള്‍ക്കെതിരേ ശക്തമായ പ്രചരണവും നിയമനടപടികളുമായി വകുപ്പ് മുന്നോട്ടു പോവുകയാണ്.

ഇതര സംസ്ഥാനക്കാര്‍ക്ക് സമ്മാനമടിച്ചാല്‍ എന്തു ചെയ്യണമെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഹിന്ദി ഭാഷയില്‍ പോസ്റ്റര്‍ ഉള്‍പ്പെടെ നല്‍കാനുള്ള നടപടികളും വകുപ്പ് ആരംഭിച്ചു . ഇതുവരെയുള്ള കണക്കില്‍ നാലു ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ലയിലാണ് ഓണം ബംപര്‍ ലോട്ടറി വില്പനയില്‍ മുന്നില്‍. തൊട്ടുപിന്നില്‍ മൂന്നുലക്ഷത്തോളം വില്പനയുമായി തിരുവനന്തപുരം ജില്ലയുമുണ്ട്. രണ്ടര ലക്ഷത്തിലേറെ വില്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാംസ്ഥാനത്തുമുണ്ട്.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വില്പനയില്‍ ഇടിവുണ്ടാകുമെന്നു ലോട്ടറി വകുപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും വില്പന കുതിക്കുകയാണ്. ഇത്തവണ പരമാവധി അച്ചടിക്കാന്‍ കഴിയുന്ന 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്.

ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്‍റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും രണ്ടു ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകൾ.

ആറാം സമ്മാനം 5000 രൂപയും ഏഴാം സമ്മാനം 2000 രൂപയുമാണ്. എട്ടാം സമ്മാനം 1000 രൂപയാണ്. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. 2024 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ സമ്മാന ഇനത്തില്‍ മാത്രം ലോട്ടറി വകുപ്പ് വിതരണം ചെയ്തത് 2400 കോടി രൂപയാണ്.

മുന്‍ സാമ്പത്തിക വര്‍ഷം വിതരണം ചെയ്ത സമ്മാനത്തുക ആകെ 7095 കോടി രൂപയായിരുന്നു. ഓണം ബംപറിന്‍റെ സമ്മാനത്തുക കൂടി കണക്കാക്കുമ്പോള്‍ ഈ വര്‍ഷവും സമ്മാനത്തുകയില്‍ ഭാഗ്യക്കുറി റിക്കാര്‍ഡ് ഭേദിക്കുമെന്നാണ് പ്രതീക്ഷ.

സ്വന്തം ലേഖകന്‍

Related posts

Leave a Comment