പാഴ്സലിന്‍റെ പേരിൽ പണം തട്ടൽ; ജാഗ്രത വേണമെന്ന് പോലീസ്

തിരുവനന്തപുരം: പാഴ്സലിന്‍റെ പേരിൽ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പോലീസ്. പാഴ്സലിൽ മയക്കുമരുന്ന് കണ്ടെത്തിയെന്ന പേരിൽ അന്വേഷണോദ്യോഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്നും പോലീസ് പറയുന്നു. ഇത്തരമൊരു തട്ടിപ്പിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരം സ്വദേശിക്ക് രണ്ടേകാൽ കോടി നഷ്ടപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലാണ് പോലീസ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പു നൽകുന്നത്.

പാഴ്സൽ അയയ്ക്കുന്നയാളുടെ പേരും ആധാറും ഉപയോഗിച്ച് അയച്ച പാഴ്സ്‍ലിനുള്ളിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്നും അത് പാഴ്സൽ അയച്ച ആൾ കടത്തിയതാണെന്നുമാണ് തട്ടിപ്പുകാർ ഫോണിൽ വിളിച്ച് പറയുക. കസ്റ്റംസിൽ പാഴ്‌സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അവർ അറിയിക്കും. കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാവും തുടർന്ന് വരുന്ന കോളുകൾ.

ലഹരി കടത്തിയതിന്സിബിഐ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ തുടങ്ങിയ ഏജൻസികൾ നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പറയും. അതിനു തെളിവായി വ്യാജമായി നിർമ്മിച്ച ഐഡി കാർഡ് , എഫ്ഐആർ തുടങ്ങിയവ സ്കൈപ് , വാട്സാപ്പ് എന്നിവ വഴി അയച്ചു നൽകുന്നു.

തുടർന്ന് നിങ്ങൾ എന്തെങ്കിലും നിയമവിരുദ്ധ പ്രവൃത്തികൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി അക്കൗണ്ടിലെ 75 % തുക ഉടൻ ഫിനാൻസ് ഡിപ്പാർട്മെന്റിലേക്ക് സറണ്ടർ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അതിനു തെളിവായി ഫിനാൻസ് വകുപ്പിന്‍റെ വ്യാജ അക്നോളജ്മെന്‍റ് രസീത് അയച്ചു നൽകുകയും ചെയ്യുന്നു.

തുടർന്നു വിളിക്കുന്നത് ഫിനാൻസ് വകുപ്പിലെ ഐപിഎസ് ഉദ്യോഗസ്ഥൻ എന്ന പേരിലാകും. വിവിധ വകുപ്പുകളിലേയ്ക്ക് തുക കൈമാറാൻ ഇവർ പല അക്കൗണ്ടുകൾ അയച്ചുതരുകയും പണം അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി അക്കൗണ്ടുകളിലൂടെയാണ് അവർ പണം തട്ടിയെടുക്കുന്നത്- പോലീസ് മുന്നറിയിപ്പ് നൽകുന്നു.

ഒരു അന്വേഷണ ഏജൻസിയും ഇത്തരത്തിലുള്ള യാതൊരു രേഖകളും അയച്ചു തരില്ലെന്നെന്നും അന്വേഷണത്തിന്‍റെ ഭാഗമായി പണം ആവശ്യപ്പെടില്ലെന്നുമുള്ള കാര്യം ജനങ്ങൾ അറിയണമെന്നും പോലീസ് പറയുന്നു. ഇത്തരം ഫോൺ കോളിൽ സംശയം തോന്നിയാൽ ഉടൻതന്നെ 1930 എന്ന സൈബർ പോലീസിന്‍റെ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ട് വ്യക്തത വരുത്തുകയും പരാതി നൽകുകയും ചെയ്യണമെന്നും പോലീസ് പറയുന്നു.

Related posts

Leave a Comment