സംസ്ഥാനത്ത് ഓണ്‍ലൈൻ  ലൈംഗിക കച്ചവടം; ആളുകളെ വീഴ്ത്തുന്നത് വാട്‌സാപ്പ് സന്ദേശത്തിലൂടെ;  മണിക്കൂറിന് 2000 രൂപ മുതല്‍; ഞെട്ടിക്കുന്ന ഓഫറുകളും…


സീമ മോഹന്‍ലാല്‍
കൊച്ചി: മണിക്കൂറിന് 2,000 രൂപ മുതല്‍ മുകളിലേക്ക് പണം മുടക്കി ലൈംഗിക സുഖം നേടാനുള്ള ഓഫറുകളുമായി സംസ്ഥാനത്ത് ഓണ്‍ലൈന്‍ സെക്‌സ് ട്രേഡ് സംഘങ്ങള്‍ പിടിമുറുക്കുന്നു.

ലൈംഗിക കച്ചവടത്തിന് പുതുരീതികള്‍ വാഗ്ദാനം ചെയ്ത് യുപിയിലെ നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫ്രണ്ട്ഷിപ്പ് ഡേറ്റിംഗ് സര്‍വീസാണ് യുവതി യുവാക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ച് സെക്സ് ട്രേഡിംഗിനുള്ള സൗകര്യം ഒരുക്കുന്നത്.

സെക്‌സ് ട്രേഡിനു താല്‍പര്യമുണ്ടോയെന്നു ചോദിച്ചു സന്ദേശം അയയ്ക്കുന്ന യുവതി ഡേറ്റിംഗ് സൈറ്റിന്‍റെ ലിങ്കും അയച്ചു നല്‍കും. ഇവരുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് മീറ്റിംഗ് ലഭ്യമാകുക.

രജിസ്‌ട്രേഷന്‍ ഫീ 2000 രൂപയാണ്. താല്‍പര്യമുള്ളവരോട് പിന്‍കോഡ് ചോദിച്ചശേഷം ആ ജില്ലയില്‍ ഇവരുടെ സേവനം ലഭ്യമാകുന്ന സ്ഥലം പറയുന്നതാണ് രീതി.

തുടര്‍ന്ന് സെക്‌സ് ട്രേഡിംഗിന് തയാറുള്ള സ്ത്രീയെയോ പുരുഷനെയോ മീറ്റ് ചെയ്യാം. താല്‍പര്യമുള്ള ഇടം തെരഞ്ഞെടുക്കാം.മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മിക്ക ഇടങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്.

ചാറ്റ്, സെക്‌സ് ചാറ്റ്, സെക്‌സ് ചാറ്റ് വിത്ത് വീഡിയോ, ന്യൂഡ് വീഡിയോ ചാറ്റ് എന്നീ സേവനങ്ങളാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. മണിക്കൂറിനാണ് പണം ഈടാക്കുന്നത്. വീഡിയോ ചാറ്റില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കണമെങ്കില്‍ എക്‌സ്ട്രാ പണം നല്‍കണം.

ട്രേഡിംഗിന് തയാറായിട്ടുള്ള സ്ത്രീ പുരുഷന്മാരുടെ ഫോട്ടോ കണ്ടശേഷം സെലക്ട് ചെയ്യാമെന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നുണ്ട്.

തങ്ങള്‍ക്ക് ഇന്ത്യയൊട്ടാകെ നിരവധി കസ്റ്റമേഴ്‌സ് ഉണ്ടെന്നും തികച്ചും സുരക്ഷിതമാണെന്നുമാണ് ഹിന്ദിക്കാരിയായ യുവതിയുടെ അവകാശവാദം.

സ്ത്രീ ക്ലൈന്‍റ് ആയിട്ടുള്ളവർക്ക് പുരുഷനെയും പുരുഷ ക്ലൈന്‍റിന് സ്ത്രീയെയും എത്തിച്ചു കൊടുക്കും. പണത്തിനായി കോള്‍ ഗേള്‍സ്, ബോയ്‌സ് എന്നീ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവര്‍ പണം വാഗ്ദാനം ചെയ്യുന്നുണ്ട്.

വരുമാനത്തോടൊപ്പം എന്‍ജോയ്‌മെന്‍റ് എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സൈറ്റില്‍ പ്രതിപാദിക്കുന്നുണ്ട്. പണം വേണ്ട എന്‍ജോയ്‌മെന്‍റ് മാത്രം മതിയെങ്കില്‍ അങ്ങനെയും ആകാം.

കേരളത്തിലെ ഏതു ജില്ലയിലും നേരിട്ടുള്ള ഇടപാടാണ് ഇതില്‍ ഓഫര്‍ ചെയ്യുന്നത്. കോളജ് വിദ്യാര്‍ഥിനികളെയും യുവതീ യുവാക്കളെയുമാണ് ഇതിനായി ലക്ഷ്യമിടുന്നത്.

ഇത്തരത്തിലുള്ള ഇടപാടുകള്‍ക്ക് ലഭിക്കുന്ന പണത്തിന്‍റെ 20 ശതമാനം കമ്പനിയിലേക്ക് അടയ്ക്കണം. നഗരത്തിലെ ചില കോളജ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ഈ സംഘത്തിന്‍റെ പിടിയിലാണെന്നും സൂചനയുണ്ട്.

Related posts

Leave a Comment