ആദ്യം വ്യാജസന്ദേശം വരും, പിന്നാലെ വീഡിയോ കോളും; തട്ടിപ്പിനിരയായി ഉന്നതരും

പത്തനംതിട്ട: സൈബര്‍ ലോകത്തെ നവീന തട്ടിപ്പുകാര്‍ ലക്ഷ്യമിടുന്നത് ഉന്നതസ്ഥാനങ്ങളില്‍ ജോലിയെടുക്കുന്നവരെ. ഡോക്ടര്‍മാര്‍, കോളജ് അധ്യാപകര്‍, അഭിഭാഷകര്‍ തുടങ്ങിയവരെ സമീപകാലത്തു തട്ടിപ്പുസംഘം കുരുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തു.

നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈല്‍ ചിത്രത്തോടുകൂടിയ ഫോണ്‍ നമ്പരില്‍ വിളിച്ച്, യൂണിഫോമില്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട് കുറ്റവാളികള്‍ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബര്‍ ലോകത്ത് ഏറ്റവും പുതിയത്. പന്തളം, ആറന്മുള സ്റ്റേഷനുകളിലായി സമീപകാലത്തു നടന്നത് ഇത്തരത്തിലെ രണ്ട് തട്ടിപ്പുകളാണ്. ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ഏതെങ്കിലും തരത്തില്‍ സംഘടിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവരേ നേരിട്ടു വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

വിശ്വസിപ്പിക്കാൻ

ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എന്‍സിബി, സംസ്ഥാന പോലീസ് തുടങ്ങിയവയില്‍ നിന്നുള്ള യഥാര്‍ഥ ഓഫീസര്‍മാരുടെ പേരുകളായിരിക്കും അവര്‍ ഉപയോഗിക്കുക.

തങ്ങളുടെ പേരിലുള്ള പാഴ്‌സലില്‍ മയക്കുമരുന്നുകള്‍, സ്വര്‍ണം, ഡോളര്‍ എന്നിവയില്‍ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകള്‍ ഇന്‍റർനെറ്റില്‍ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചുവെന്നോ, അല്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതായി എന്നോ പറഞ്ഞ് വിശ്വസിപ്പിച്ചോ തട്ടിപ്പുകാര്‍ ഭയപ്പെടുത്തും.

ഇത് ബലപ്പെടുത്താന്‍ വേണ്ടി വിളിക്കപ്പെടുന്നയാളുടെ പേരില്‍ വ്യാജ വാറന്‍റുകളോ എഫ്‌ഐആറുകളോ അയക്കും. വീഡിയോ കാളിനിടെ ‘വെര്‍ച്വല്‍ അറസ്റ്റി’ ലാണെന്നും തട്ടിപ്പുകാര്‍ അറിയിക്കും. പണം നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് വാക്കുനല്‍കും. തുടര്‍ന്ന്, വെരിഫിക്കേഷനുവേണ്ടി തങ്ങളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും ആര്‍ബിഐ അക്കൗണ്ടിലേക്ക് കൈമാറാന്‍ ആവശ്യപ്പെടും.

ഇരകള്‍ പണം കൈമാറാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തില്‍ ചില അക്കൗണ്ട് നമ്പരുകള്‍ അവര്‍ക്ക് കൈമാറും. പണം കൈമാറുന്നത് പൂര്‍ത്തിയാകുന്നതുവരെ ഇരയെ എങ്ങോട്ടും പോകുന്നതിനോ, ആരെയെങ്കിലും ബന്ധപ്പെടുന്നതിനോ തട്ടിപ്പുകാര്‍ അനുവദിക്കില്ല. വിളിക്കുന്ന വ്യക്തി ഇരയുടെ പേരും വിലാസവും മറ്റും ഇങ്ങോട്ടു പറയുമ്പോഴേക്കും വിശ്വസിച്ചുപോകുന്നതിലൂടെയാണ് തട്ടിപ്പ് സാധ്യമാവുന്നത്.

സിബിഐയുടെ വ്യാജ ലെറ്റര്‍പാഡ്

സിബിഐയുടെ വ്യാജ ലെറ്റര്‍പാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പോലീസെടുത്ത കേസില്‍ ഇരയ്ക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. മറ്റൊന്ന് പന്തളം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ്.

മുംബൈ പോലീസ് ഇരയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതായും പറഞ്ഞു നടത്തിയ തട്ടിപ്പില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ഇരു കേസുകളിലും ഇരകളായത് സ്ത്രീകളാണ്. നഷ്ടപ്പെട്ട തുകയില്‍ ഒരുലക്ഷം രൂപ ബ്ലോക്ക് ചെയ്ത് തിരിച്ചുപിടിക്കാന്‍ സാധിച്ചു.

പാഴ്‌സല്‍ തട്ടിപ്പ്

പാഴ്‌സല്‍ സര്‍വീസില്‍ നിന്നെന്ന് വെളിപ്പെടുത്തിയും തട്ടിപ്പ് വ്യാപകമാണ്. പേരും വിലാസവും എല്ലാം ഇതല്ലേ എന്നു ഇരയോട് ചോദിച്ചു വിശ്വാസം നേടി കഴിഞ്ഞ്, ഒരു പാഴ്‌സല്‍ നിങ്ങളുടെ പേരില്‍ വന്നത് സ്‌കാന്‍ ചെയ്തപ്പോള്‍ അതില്‍ മയക്കുമരുന്ന്, സ്വര്‍ണ്ണം, ഡയമണ്ട്, ഡോളര്‍ മുതലായവ ഉള്ളതിനാല്‍ മാറ്റി വച്ചിരിക്കയാണ് എന്നറിയിക്കും.

പോലീസ് അറിഞ്ഞാല്‍ കേസ് ആകുമെന്നും അത് ഒഴിവാക്കണമെങ്കില്‍ പണം വേണമെന്ന് തുടര്‍ന്ന് ആവശ്യപ്പെടുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. ‘ഫെഡക്‌സ് ഫ്രാഡ് ‘ എന്നും ഇത്തരം തട്ടിപ്പുകള്‍ അറിയപ്പെടുന്നു, കാരണം ഫെഡക്‌സ് കൊറിയര്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലാണ് ഈ തട്ടിപ്പ് കൂടുതലായി നടക്കുന്നത് എന്നതാണ്.

നിക്ഷേപ കച്ചവടത്തട്ടിപ്പ്

സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന നിക്ഷേപ കച്ചവടത്തട്ടിപ്പാണ് സൈബര്‍ ലോകത്ത് വ്യാപകമാകുന്ന മറ്റൊരു കുറ്റകൃത്യം. സാമൂഹിക മാധ്യമങ്ങളായ വാട്‌സ്ആപ്പ് ടെലിഗ്രാം തുടങ്ങിയവയിലൂടെ ബന്ധപ്പെട്ട്, വന്‍തുകകള്‍ തിരികെ ലഭിക്കുന്ന വിധത്തില്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പ്ലാറ്റ്‌ഫോമുകളിലേക്ക് ക്ഷണിക്കുന്നതാണ് ഇവരുടെ രീതി.

ഇരകളെ താല്‍പര്യം ജനിപ്പിച്ച ശേഷം അത്തരം വാട്‌സ്ആപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കുന്നതാണ് അടുത്തപടി. പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാന്‍ പിന്നീട് ആവശ്യപ്പെടും.

ഇരയെ ബോധ്യപ്പെടുത്താന്‍, വന്‍ തുകകള്‍ സമ്പാദ്യമായി തിരിച്ചുകിട്ടുന്ന വ്യാജ റിട്ടേണുകള്‍ തട്ടിപ്പുകാര്‍ കാണിക്കും. യഥാര്‍ഥത്തില്‍ ഒരുതരത്തിലുമുള്ള റിട്ടേണുകളും പിന്‍വലിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം. ഇരകള്‍ക്ക് വന്‍ തുകകള്‍ നഷ്ടപ്പെടുന്നതാണ് ഫലം.

Related posts

Leave a Comment