ഓപ്പറേഷൻ സേഫ് ഫുഡ് ; രണ്ടു ദിവസം കൊണ്ടു പൂട്ടിച്ചത് അഞ്ച് സ്ഥാപനങ്ങൾ; പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ

കൊച്ചി: വൃത്തിയുള്ള ഭക്ഷണവും വെള്ളവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ഓപ്പറേഷൻ സേഫ് ഫുഡ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. രണ്ടു ദിവസത്തെ പരിശോധനയിൽമാത്രം അഞ്ച് സ്ഥാപനങ്ങളാണ് അധികൃതർ പൂട്ടിച്ചത്. പഴകിയ ഭക്ഷണങ്ങളും നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നതുമായ സ്ഥാപനങ്ങൾക്കെതിരേയായിരുന്നു നടപടി. പദ്ധതിയുടെ ഭാഗമായി തൃക്കാക്കര നഗരസഭാ പരിധിയിലായിരുന്നു ആദ്യ പരിശോധന.

പടമുഗളിലെ ഫ്രെഷ് ചിപ്സ് ബേക്കറി, ഒലിമുഗളിലെ ആനന്ദഭവൻ ഭക്ഷണശാല എന്നിവയ്ക്കാണു പരിശോധന സംഘം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയ ആദ്യ സ്ഥാപനങ്ങൾ. രണ്ട് സ്ഥാപനങ്ങളിൽനിന്നായി പതിനായിരം രൂപ പിഴയും ഈടാക്കി. പരിശോധനയിൽ 10 ഭക്ഷണശാലകൾക്കെതിരെ നടപടിയും സ്വീകരിച്ചു. ആറ് ഹോട്ടലുകൾ, രണ്ട് ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങൾ, രണ്ട് ബേക്കറികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആലുവ നഗരസഭ, ചൂർണിക്കര പഞ്ചായത്ത് പരിധികളിലെ ഹോട്ടലുകളിലും ബേക്കറികളിലും ഇന്നലെ നടത്തിയ പരിശോധനയിലാണു മൂന്നു ഹോട്ടലുകൾകൂടി പൂട്ടിച്ചത്. 17 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ നിയമ വിരുദ്ധമായി പ്രവർത്തിച്ച മൂന്ന് ഹോട്ടലുകൾ അടപ്പിക്കുകയായിരുന്നു. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടൽ അൽ-സാഫും, ലൈസൻസില്ലാതെ പ്രവർത്തിച്ച മറ്റ് രണ്ട് ഹോട്ടലുകളുമാണു പൂട്ടിയത്.

വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ മറ്റ് മൂന്ന് ഹോട്ടലുകളിൽനിന്നായി 15,000 രൂപ പിഴയും ഈടാക്കി. വൃത്തിഹീനമായി ആഹാരം പാകം ചെയ്തതും ഹെൽത്ത് കാർഡില്ലാതെ ജീവനക്കാർ പ്രവർത്തിച്ചതുമായ നാലു സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് കീഴിൽ ജില്ലയിലെ മുഴുവൻ തട്ടുകടകളിലും ഭക്ഷണ-പാനീയ വിൽപന കേന്ദ്രങ്ങളിലും പരിശോധന നടത്താൻ ജില്ലാ കളക്ടർ എസ്.

സുഹാസ് നിർദേശം നൽകിയതിൻറെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മിക്ക സ്ഥാപനങ്ങളിൽനിന്നും ദിവസങ്ങൾ പഴകിയ ഭക്ഷണങ്ങളാണ് അധികൃതർ കണ്ടെത്തുന്നത്.വൃത്തിഹീനമായ സാഹചര്യത്തിലാണു മിക്ക ഹോട്ടലുകളുടെയും അടുക്കള പ്രവർത്തിക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലുൾപ്പെടെ സ്ഥിതി ദയനീയമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന പരിധികളിലും പരിശോധന നടത്തും.

ഭക്ഷണ പാനീയങ്ങളുടെ നിലവാരം പരിശോധിക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കും. കാർഡില്ലാത്തവർക്ക് അഞ്ച് ദിവസം സമയമനുവദിക്കും. ഭക്ഷണം മോശമാണെങ്കിൽ അടച്ചുപൂട്ടാൻ നോട്ടീസ് നൽകും. ആഴ്ചയിൽ മൂന്ന് ദിവസം രാത്രി കാലങ്ങളിലടക്കമാണു പരിശോധന. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നോട്ടീസ് നൽകി ഒഴിപ്പിക്കും. റവന്യൂ, ഫുഡ് സേഫ്റ്റി, സിവിൽ സപ്ലൈസ്, ആരോഗ്യം, പോലീസ് വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ബന്ധപ്പെട്ട തദ്ദേശ ഭരണ ജീവനക്കാരും പരിശോധനാ സംഘത്തിലുണ്ട്.

Related posts