പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; മൊഴിമാറ്റം വിശദമായി അന്വേഷിക്കണമെന്ന് വനിതാ കമ്മീഷന്‍

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് ഗര്‍ഹിക പീഡന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി മൊഴി മാറ്റിയ സാഹചര്യം കൃത്യമായി പരിശോധിക്കുകയും വിശദമായി അന്വേഷിക്കുകയും ചെയ്യണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി.

പെണ്‍കുട്ടിയുടെ മൊഴിമാറ്റം ഗൗരവമായി കാണുന്നു. മൊഴി മാറ്റുന്നതിന് മറ്റു സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും ഒരു വിധ സമ്മര്‍ദത്തിനും വിധേയമാകാത്ത വിധത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സാഹചര്യം ഉറപ്പുവരുത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.

സംഭവശേഷം പറവൂരിലെ വീട്ടിലെത്തി നേരിട്ട് സംസാരിച്ചപ്പോള്‍ യാതൊരു വിധ സമ്മര്‍ദവുമില്ലാതെ പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നു സംസാരിച്ചിരുന്നു. വനിതാ കമ്മീഷന്‍റെ കൗണ്‍സിലറോടും കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി വേണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

Related posts

Leave a Comment