ആരുവരും ഇനി ആരുവരും..! പാലക്കാട്ടെ സ്ഥാനാര്‍ഥിത്വത്തിൽ കോൺഗ്രസിൽ ത്രിമൂർത്തി ചർച്ചകൾ; നേതാക്കളുടെ വാക് വാദങ്ങളിൽ അണികൾക്കിടയിൽ ചൂടുപിടിച്ച ചർച്ച

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കമെന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ചൂടുപിടിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനായും ഡോ. പി.സരിന് വേണ്ടിയും പല നേതാക്കളും രംഗത്തെത്തിക്കഴിഞ്ഞു.

നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് ഷാഫി പറമ്പില്‍ എംപി രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സരിനായി പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും രംഗത്തുണ്ട്.

അതിനിടെ, സരിന്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണും. രാഹുലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടേക്കും. സ്ഥാനാര്‍ത്ഥിത്വം പിന്തുടര്‍ച്ചാവകാശം പോലെയാക്കരുത്. ജനാധിപത്യ മര്യാദ പാലിക്കണം എന്നാണ് സരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ഥിയാക്കണം. നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു

അതേസമയം, രാഹുലിന് ജില്ലയിലെ ഭൂരിഭാഗം നേതാക്കളുടെയും പിന്തുണയുണ്ടെന്നാണ് മറുവിഭാഗത്തിന്‍റെ വാദം.എന്നാൽ പാലക്കാട് രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് മറ്റ് ചിലര്‍ ആവശ്യപ്പെടുന്നത്.

Related posts

Leave a Comment