നിക്ഷേപത്തിന് 36 ശതമാനംവരെ പലിശ; സ്വകാര്യകന്പനി കണ്ണൂരിലും കോടികൾ തട്ടി; ഇരകളിൽ അധ്യാപകരും പോലീസുകാരും; ആരും പരാതി നൽകാത്തതിൽ ദുരൂഹതയെന്ന് പോലീസ്


തലശേരി: പതിനഞ്ചു മുതൽ മുപ്പത്തിയാറു ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ ജില്ലയിലും കോടികളുടെ നിക്ഷേപത്തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയെടുത്ത കോക്സ് ടാക്സ് പബ്ലിക് ലിമിറ്റഡ് കമ്പനി കണ്ണൂർ ജില്ലയിലും കോടികളുടെ തട്ടിപ്പുകൾ നടത്തിയതായാണ് വിവരം.

സർക്കാർ സർവീസിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരും അധ്യാപകരും പോലീസ് ഉദ്യോഗസ്ഥരും പ്രവാസികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾക്കാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്.കോഴിക്കോട് ജില്ലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്‍റെ എംഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ. ഉമേശിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.

സ്ഥാപന എംഡി അറസ്റ്റിലായതിനു പിന്നാലെയാണ് കണ്ണൂർ ജില്ലയിലും വ്യാപകമായ തട്ടിപ്പുകൾ നടന്ന വിവരം പുറത്തു വന്നത്. സമഗ്രമായ അന്വേഷണം നടന്നു വരികയാണെന്നും കൂടുതൽ പരാതികൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എം. ഉമേശ് രാഷ്‌ട്രദീപികയോട് പറഞ്ഞു.

ചില സംഘടനാ നേതാക്കളാണ് തട്ടിപ്പ് സംഘത്തിന് കണ്ണൂർ ജില്ലയിൽ ഒത്താശകൾ ചെയ്തതെന്നും പറയപ്പെടുന്നു. രണ്ടരവർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന ആകർഷകമായ പദ്ധതികളായിരുന്നു ഈ സംഘം അവതരിപ്പിച്ചിരുന്നത്. നിക്ഷേപകരെ സ്വാധീനിക്കാനായി വിലകൂടിയ വസ്ത്രധാരണം നടത്തി ആഢംബരകാറുകളിലെത്തിയാണ് കന്പനി ഉദ്യോഗസ്ഥരെന്ന പേരിൽ യുവതീ യുവാക്കൾ എത്തിയിരുന്നത്.

തങ്ങളുടെ സ്ഥാപനത്തിൽ നിക്ഷേപം നടത്തിയെന്ന് അവകാശപ്പെട്ട് സമൂഹത്തിലെ പ്രമുഖരുടെ പേരുകൾ പറയുകയും ഇതിന്‍റെ രേഖകളെന്ന് പറഞ്ഞ് ചില രേഖകൾ കാട്ടുകയും ഇതിലൂടെ അവർക്ക് ലഭിക്കുന്ന ലാഭവിഹിത കണക്കുകൾ വിശദീകരിച്ചുമാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചെടുത്തത്. ആദ്യഘട്ടങ്ങളിൽ നിക്ഷേപിച്ചവർക്ക് നല്ല ലാഭവും കന്പനി നൽകിയിരുന്നു. ലാഭം കിട്ടിയവർ കൂടുതൽ ലാഭത്തിനായി വലിയ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേമുണ്ടായിരുന്നവർ അവിടങ്ങളിൽനിന്ന് പണം പിൻവലിച്ച് കോക്സ് ടാക്സിൽ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു. അതേസമയം കണ്ണൂർ ജില്ലയിൽ വലിയ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവർ പോലും പരാതി നൽകാൻ തയാറാകാത്ത് ദുരൂഹ ഉയർത്തുന്നുണ്ട്. എന്നാൽ, പോലീസ് തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ രഹസ്യാന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കോഴിക്കോട് ജില്ലയിൽ മാത്രം അമ്പതിലേറെ പരാതികൾ ലഭിച്ചവയിൽ 30 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 40 കോടിയുടെ തട്ടിപ്പ് കോഴിക്കോട് ജില്ലയിൽ മാത്രം നടന്നതായാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മൈത്രി എന്ന പേരിലും ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related posts

Leave a Comment