തടിയന്‍റവിട നസീർ പരോളിൽ; അച്ഛന്‍റെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോളിൽ കണ്ണൂരിലെത്തിയത്

കണ്ണൂർ: ബംഗളൂരു സ്ഫോടനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ ശിക്ഷയനുഭവിക്കുന്ന കണ്ണൂർ മരക്കാർകണ്ടിയിലെ ബൈത്തുൽ ഹിലാലിൽ തടിയന്‍റവിട നസീറിന് ബംഗളൂരു കേടതി ഒരാഴചത്തേക്ക് പരോൾ അനുവദിച്ചു.

നസീറിന്‍റെ പിതാവ് മരക്കാർക്കണ്ടിയിലെ അബ്ദുൾ മജീദ്(72) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണാനന്തര കർമങ്ങളിൽ പങ്കെടുക്കാനാണ് ഏഴുദിവസത്തെ പരോൾ കോടതി അനുവദിച്ചത്. മരക്കാർക്കണ്ടിയിലെ വീട്ടുപരിസരത്ത് വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കണ്ണൂർ സിറ്റി പോലീസിന്‍റെ നേതൃത്വത്തിൽ പട്രോളിംഗും ശക്തമാക്കി.

കാഷ്മീർ റിക്രൂട്ട്മെന്‍റ് കേസ്, 2008 ലെ ബംഗളൂരു സ്ഫോടന പരമ്പര, മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ വധശ്രമം, കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, കളമശേരിയിൽ ബസ് കത്തിച്ച സംഭവം തുടങ്ങിയ കേസുകളിൽ നസീർ പ്രതിയാണ്.

Related posts

Leave a Comment