സൈനിക ക്യാമ്പിൽ യുവതിയെ മാനഭംഗത്തിനിരയാക്കി; പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി; ജവാൻമാരെ സസ്പെൻഡ് ചെയ്തു

ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഇരുപത്തിനാലുകാരിയായ യുവതിയെ സൈനിക ക്യാമ്പിൽ‌ സിആർപിഎഫ് ജവാൻ മാനഭംഗപ്പെടുത്തി. മൂന്നു ജവാൻമാരാണ് യുവതിയെ ക്യാമ്പിലേക്ക് കൊണ്ടുപോയത്. ഇതിൽ ഒരാൾ പെൺകുട്ടിയെ മാനഭംഗപ്പെടുത്തുകയും മറ്റുള്ളവർ ഇത് ചിത്രീകരിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ പ്രദർശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

സാമൂഹിക മാധ്യമങ്ങളിൽ ഇതിന്‍റെ വീഡിയോ പ്രചരിച്ചതോടെ യുവതി പോലീസിൽ പരാതി നൽകി. സംഭവത്തിൽ മൂന്നു ജവാൻമാരെയും സസ്പെൻഡ് ചെയ്തു. പൂഞ്ച് ജില്ലയിൽനിന്നുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്. വൈകിട്ട് ഏഴുമുപ്പതോടെ ജമ്മുവിൽ ബന്ധുവിന്‍റെ വീട്ടിൽപോകാൻ ഇറങ്ങിയതായിരുന്നു യുവതി. ഇവർക്ക് വഴി തെറ്റി.

ഈസമയം സിആർപിഎഫ് ജവാൻമാർ പെൺകുട്ടിയെ സമീപിക്കുകയും ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. ക്യാമ്പിലെത്തിയ പെൺകുട്ടിയെ ഒരു ജവാൻ മാനഭംഗപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ‌ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts