കാമുകി വിളിച്ചിട്ടെത്തിയ യുവാവിനെ ബന്ധു ക്കൾ പിടികൂടി നഗ്നനാക്കി മർദിച്ച ശേഷം മൊബൈലിൽ ചിത്രങ്ങൾ പകർ ത്തിയ സംഭവം; പ്രതികൾ നാട്ടിലുണ്ടെന്ന് പോലീസ്

ktm-arrestവരന്തരപ്പിളളി: വേലൂപ്പാടത്ത് യുവാവിനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ പ്രതികൾ വിദേശത്തേക്ക് കടന്നുവെന്നത് നിഷേധിച്ച് പോലീസ്. പ്രധാന പ്രതികളെന്നു കരുതുന്ന രണ്ടു പേരും വിദേശത്തു നിന്ന് അവധിക്കെത്തിയവരാണ്. ഇവർ രണ്ടു പേരും സംഭവത്തിനു ശേഷം ഒളിവിൽ പോയിരിക്കുകയാണ്. ഇവർ പലയിടങ്ങളിൽ നിന്നുമായി വിട്ടുകാരെയും സുഹൃത്തുക്കളേയും ഫോണിൽ ബന്ധപ്പെടുന്നുണ്ട്  ഇതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രതികൾക്ക് രക്ഷപ്പെടുന്നതിന് അവസരമൊരുക്കാനാണ് വിദേശത്തേക്ക് കടന്നുവെന്ന പ്രചാരണമെന്നും പോലീസ് പറഞ്ഞു. ആറ് പേരുണ്ടായിരുന്നു അക്രമികൾ എന്നും അവർ മുഖം മറച്ചിരുന്നുവെന്നും പരിക്കേറ്റ വേലൂപ്പാടം മഠം സ്വദേശി ചാത്തഞ്ചിറ മുഹമ്മദ് ആഷിഫ് (21) പോലിസിനോട് പറഞ്ഞു. ഇതിൽ രണ്ടു പേരെ ഇയാൾ തിരിച്ചറിഞ്ഞതാണ്. ഇവരെയാണ് പോലീസ് തിരയുന്നത്.

ഇതിലൊരാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്നും പോലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇപ്പോൾ പ്രതികളെ പോലീസ് തിരയുന്നത്. പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളിൽ ലുക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്

ഫെബ്രുവരി 12 ന് രാത്രിയാണ് ആഷിഫിന് മർദനമേറ്റത്. ഇയാളുമായി ബന്ധമുണ്ടായിരുന്ന പെണ്‍കുട്ടി ഫോണിൽ വിളിച്ചതനുസരിച്ചാണ് ആഷിഫ് അവരുടെ വീട്ടിലെത്തിയത്. വീടിന്‍റെ ഗേറ്റ് കടന്ന സമയം കാത്തിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ നഗ്നനാക്കുകയും മൊബൈലിൽ ചിത്രങ്ങൾ പകർത്തുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ യുവാവ് ബൈക്കപടത്തിൽ പെട്ടെന്നു പറഞ്ഞാണ് ചികിത്സ തേടിയത്. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് പോലീസ് ഇടപെട്ടാണ് ഇയാൾ പരാതി നൽകുന്നത്. തന്‍റെ ജീവന് ഭീഷണിയുണ്ടെ ന്ന് കാണിച്ച് ആഷിഫ് മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്

Related posts