യുവതിയുടെ ആത്മഹത്യ; 20 വർഷം ഒളിവിലായിരുന്ന പ്രതി ജയനെ അഞ്ചലിൽ നിന്ന് പൊക്കി പോലീസ്

വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഇരുപത് വർഷം ഒളിവിലായിരുന്ന പ്രതിയെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു.ആനാകുടി, വൈറ്റിങ്ങാക്കുഴി, ജയാ ഭവനിൽ ജയൻ (48) ആണ് പിടിയിലായത്. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയെ ഇയാൾ പീഡിപ്പിച്ചതിനെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിൽ അറസ്റ്റിലായ ജയൻ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാൾ അഞ്ചലിൽ ഉണ്ടെന്ന് വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജയൻ കുടുങ്ങിയത്.

ആയൂരിൽ ലോട്ടറി വിൽപന നടത്തി വരുന്നതിനിടയിൽ ഇന്നലെ പുലർച്ചെ വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ ബി. ജയന്‍റെയും സബ് ഇൻസ്പെക്ടർ ബിനിഷ് ലാലിന്‍റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts