പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്കനു ജീവപര്യന്തം; പീഡനത്തിനിടെ പരിക്കേറ്റ കുട്ടിയുടെ കാഴ്ചയ്ക്ക് മങ്ങൽ


കൽപ്പറ്റ: പതിനാറുകാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും മർദിച്ച് പരിക്കേൽപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

നൂൽപ്പുഴ തേലന്പറ്റ കോയാലിപുര കോളനിയിലെ ഗണേശ് എന്ന ഗണപതിയെയാണ്(54) ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി കെ.ആർ. സുനിൽകുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ അധികം തടവ് അനുഭവിക്കണം.

2019ലാണ് കേസുകൾക്ക് ആസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചുവരുന്നതിനിടെയാണ് വിവരം പുറത്തറിയുകയും അറസ്റ്റിലാകുകയും ചെയ്തത്. മർദനത്തിൽ പെണ്‍കുട്ടിയുടെ കണ്ണിന് സാരമായി പരിക്കേറ്റിരുന്നു. നിലവിൽ കാഴ്ചക്കുറവുണ്ട്.

Related posts

Leave a Comment