എംഎൽഎയ്ക്ക് എതിരായ പീഡന പരാതി സിപിഎം മുക്കി;പി.കെ. ശശിക്കെതിരായ ആരോപണം അന്വേഷിക്കാൻ നിർദേശിച്ച് കേന്ദ്ര നേതൃത്വം

ഷൊർണൂർ: പി.കെ. ശശി എംഎൽഎയ്ക്ക് എതിരേ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതി നൽകിയ പീഡന പരാതി സിപിഎം സംസ്ഥാന നേതൃത്വം ഗൗനിച്ചില്ല. എംഎൽഎ പീഡിപ്പിച്ചതായി ആരോപിച്ച് കഴിഞ്ഞമാസം 14ന് യുവതി നൽകിയ പരാതിയാണ് തുടർനടപടികളെടുക്കാതെ മാറ്റിവച്ചത്. ഷൊർണൂർ എംഎൽഎയാണ് പി.കെ. ശശി.

സിപിഎം സംസ്ഥാന സെക്രട്ടറി, സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കൾ, പിബിയിലെ വനിതാ അംഗം എന്നിവർക്കാണ് യുവതി കഴിഞ്ഞമാസം 14ന് പരാതി നൽകിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും നടപടികൾ ഒന്നുമുണ്ടായില്ല. തുടർന്നാണ് യുവതി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഇ-മെയിലിൽ പരാതി അയച്ചത്.

തുടർന്ന് അവൈലബിൾ പിബി ചേർന്നശേഷം പാർട്ടി തല അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. രണ്ടു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളടങ്ങുന്ന പ്രത്യേക സമിതിയെയാണ് കേന്ദ്ര നേതൃത്വം അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇതിലൊരാൾ വനിതയായിരിക്കണമെന്നും നിർദേശമുണ്ട്. എംഎൽഎയ്ക്കെതിരായ ആരോപണം കേന്ദ്ര നേതൃത്വം ഗൗരവമായാണ് കാണുന്നതെങ്കിലും പരാതി പോലീസിനു കൈമാറിയിട്ടില്ല.

Related posts