ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടികളിൽ ഒരാൾ കൈഞരമ്പ് മുറിച്ചു! സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്ന് പോലീസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപെട്ട പെണ്‍കുട്ടികളിൽ ഒരാൾ കൈഞരമ്പ് മുറിച്ചു. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി പുലർച്ചെയോടെ ചിൽഡ്രൻസ് ഹോമിൽ എത്തിച്ചു.

സംഭവം ആത്മഹത്യാശ്രമമായി കണക്കാക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തുചാടിയ ആറ് പെണ്‍കുട്ടികളിൽ ഒരാളുടെ മാതാപിതാക്കൾ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

എന്നാൽ കുട്ടിയെ തിരിച്ചുനൽകുന്നതിന് നടപടിക്രമങ്ങളുണ്ടെ ന്നാണ് അധികൃതരുടെ വിശദീകരണം.

ചിൽഡ്രൻസ് ഹോമിൽ താമസിക്കാൻ താത്പര്യമില്ലെന്നാണ് കുട്ടികൾ പറയുന്നത്.

ഇവരെ മറ്റെവിടേയ്ക്കെങ്കിലും മാറ്റാൻ കഴിയുമോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.

Related posts

Leave a Comment