യുവതിയെ കുത്തിക്കൊന്ന സംഭവം! കൂടുതൽ സിസിടിവി ദൃശ്യങ്ങൾ; വ്യക്തമല്ലാത്ത മലയാളം; മറ്റൊരാളുടെ സ്കൂട്ടറിൽ കയറി ഇയാൾ പോയത്‌ വസ്ത്രം മാറിയശേഷം….

പേരൂർക്കട: അമ്പലമുക്കിൽ അലങ്കാരച്ചെടി വിൽപനശാലയ്ക്കുള്ളിൽ യുവതി‍യെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്ന ആളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.

ഇയാൾ ഊളമ്പാറ ഭാഗത്തുനിന്ന് പേരൂർക്കടയിൽ എത്തി അവിടെനിന്ന് അമ്പലമുക്ക് ഭാഗത്തേക്ക് വരികയായിരുന്നുവെന്നാണ് സൂചന.

ഇത്രയും ദൂരം ഇയാൾ കാൽനടയായി എത്തിയെന്നാണ് പോലീസ് പറയുന്നത്. ഫുൾസ്ലീവ് ഷർട്ട് ധരിച്ചിട്ടുള്ള ഇയാൾ ഒരു കൈ പലപ്പോഴും മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ഞായറാഴ്ച രാവിലെ 11 മണിയോടുകൂടി നഴ്സറിയിലെത്തിയ ഇയാൾ 20 മിനിറ്റിനുള്ളിൽ തിരികെ പോകുന്നതു ദൃശ്യങ്ങളിൽ ഉണ്ട്.

സാന്ത്വന ആശുപത്രി ജംഗ്ഷനിൽ നിന്ന് ഓട്ടോറിക്ഷപിടിച്ചു പോകുന്ന ദൃശ്യങ്ങൾ ആശുപത്രിയിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

മുട്ടട ജംഗ്ഷനിൽ ഇറങ്ങിയ പ്രതി പിന്നീട് ഇടറോഡിലൂടെയാണ് സഞ്ചരിച്ചത് എന്നാണ് പോലീസ് അനുമാനിക്കുന്നത്.

വ്യക്തമല്ലാത്ത മലയാളം പ്രതി സംസാരിച്ചിരുന്നതായി ഓട്ടോ ഡ്രൈവറുടെ മൊഴിയിലുണ്ട്.

പിന്നീട് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും കേശവദാസപുരത്ത് സിസിടിവി പരിശോധിച്ചതിൽനിന്ന് കൂടുതൽ ചിത്രങ്ങൾ വ്യക്തമായി.

കേശവദാസപുരം ഭാഗത്തുവച്ച് വസ്ത്രം മാറിയശേഷം മറ്റൊരാളുടെ സ്കൂട്ടറിൽ കയറി ഇയാൾ പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഫുൾസ്ലീവ് ഷർട്ടിനു പകരം ദൃശ്യങ്ങളിൽ ഉള്ളത് ബനിയനാണ്. തിരികെ പോകുന്ന സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരുന്നില്ല.

ഊളമ്പാറ ഭാഗത്തുനിന്ന് അമ്പലമുക്ക് വരെ കാൽനടയായി സഞ്ചരിച്ച ശേഷം ഓട്ടോയിൽ കയറി മുട്ടടയിൽ ഇറങ്ങി കേശവദാസപുരത്ത് വീണ്ടും നടന്നെത്തി ബൈക്കിൽ കയറി പോയത് എന്തിനാണെന്നുള്ള കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.

തന്‍റെ ഓട്ടോയിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നതായി ഓട്ടോഡ്രൈവറും പറയുന്നുണ്ട്.

പ്രതി അവസാനമെത്തിയ സ്ഥലം ലൊക്കേറ്റ് ചെയ്ത് ഇവിടെയുള്ള ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പോലീസ്.

അതേസമയം കേശവദാസപുരത്ത് നിന്ന് ഇയാൾ കയറിപ്പോകുന്ന സ്കൂട്ടർ ഓടിച്ചിരുന്ന ആളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് നെടുമങ്ങാട് കരിപ്പൂര് സ്വദേശിനി വിനീതയെ താൻ ജോലിചെയ്തുവന്ന അമ്പലമുക്കിലെ നഴ്സറി ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ കുത്തേറ്റ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു.

Related posts

Leave a Comment