ദേശീയ പാതാ വികസനത്തിന് കേരളത്തിന്‍റെ ഇടപെടൽ; സംസ്ഥാനത്തിന് അർഹമായ 741.35 കോടിയുടെ റോയൽറ്റിയും സംസ്ഥാന ജിഎസ്‌ടിയും എൽഡിഎഫ് സർക്കാർ വഹിക്കും; പിണറായി വിജയൻ

തിരുവനന്തപുരം: എൻഎച്ച് 744 (കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എൻഎച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി – കുണ്ടന്നൂർ) എന്നിവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 741.35 കോടിയാണ് സംസ്ഥാന സർക്കാർ വഹിക്കുന്നത്.

സംസ്ഥാന സർക്കാർ എൻഎച്ച് 66 നായുള്ള സ്ഥലം ഏറ്റെടുക്കലിനായി 5580.73 കോടി ചെലവഴിച്ചിരുന്നു. രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്.

കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എൻഎച്ച് 66ന്‍റെ വികസനത്തിന്‌ ചുക്കാൻ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

എൻഎച്ച് 744 (കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ), എൻഎച്ച് 544 ലെ എറണാകുളം ബൈപാസ് (അങ്കമാലി – കുണ്ടന്നൂർ) എന്നിവ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ ജിഎസ്ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കുകയാണ്.

741.35 കോടി രൂപയാണ് ഇത്തരത്തിൽ സംസ്ഥാന സർക്കാർ വഹിക്കുന്നത്. നേരത്തെ, 5580.73 കോടി രൂപ സംസ്ഥാന സർക്കാർ എൻഎച്ച് 66 നായുള്ള സ്ഥലം ഏറ്റെടുക്കലിനായും ചെലവഴിച്ചിരുന്നു.
രാജ്യത്ത് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രസർക്കാരാണ് മറ്റെല്ലാ സംസ്ഥാനങ്ങളിലും പതിവായി നഷ്ടപരിഹാരത്തുക നൽകുന്നത്.

എന്നാൽ കേരളത്തിലെ ഉയർന്ന ഭൂമിവില ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അതിൽ നിന്ന് പിന്മാറിയപ്പോൾ ഭൂമിവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കുകയും ആ തുക മുൻകൂറായി ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്താണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ എൻഎച്ച് 66ന്‍റെ വികസനത്തിന്‌ ചുക്കാൻ പിടിച്ചത്.

ഇതിനു പുറമെയാണ് ജിഎസ്ടി വിഹിതവും റോയൽറ്റിയും ഉപേക്ഷിച്ചുകൊണ്ട് കൊല്ലം – ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കും എറണാകുളം ബൈപാസിനുമായി 741.35 കോടി രൂപ സംസ്ഥാന സർക്കാർ മാത്രമായി വഹിക്കുന്നത്.

ദേശീയപാതയുടെ നിർമ്മാണം എത്രയും പെട്ടെന്നു പൂർത്തിയാക്കി സംസ്ഥാനത്തെ ഗതാഗതപ്രശ്നം പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

Related posts

Leave a Comment