പിങ്ക് പോലീസിന്‍റെ പരസ്യ വിചാരണ; പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണം; പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരേ കർശന നടപടി

 


തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പോലീസ് എട്ടുവയസുള്ള പെണ്‍കുട്ടിയേയും പിതാവിനേയും പരസ്യവിചാരണ ചെയത സംഭവത്തിൽ കുറ്റക്കാരിയായ ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടിക്ക് സംസ്ഥാന എസ്‌സി – എസ്ടി കമ്മീഷന്‍റെ ഉത്തരവ്.

പരസ്യ വിചാരണ നടത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയെ യൂണിഫോം ജോലികളിൽ നിന്നും ഒഴിവാക്കണമെന്ന് ഉത്തരവിട്ടത്.

ഐഎസ്ആർഒയുടെ വലിയ വാഹനം കാണുന്നതിനായി റോഡരികിൽ നില്ക്കുകയായിരുന്ന കുട്ടിയേയും പിതാവിനേയും മൊബൈൽ മോഷ്ടിച്ചുവെന്നു പറഞ്ഞായിരുന്നു പിങ്ക് പോലീസിന്‍റെ പരസ്യ വിചാരണ.

എന്നാൽ പോലീസിന്‍റെ കാറിൽ തന്നെ മൊബൈൽ ഉണ്ടായിരുന്നു. ഇവരുടെ പരസ്യ വിചാരണ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ഇവർക്കെതിരേ വകുപ്പുതല നടപടികൾ ഉണ്ടായി.

പിങ്ക് പോലീസ് ഉദ്യോഗസ്ഥയായിരുന്ന രജിതയെ അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌സി എസ്ടി കമ്മീഷന്‍റെ ഉത്തരവ്

Related posts

Leave a Comment