കൂട്ടുകാരന്‍റെ 12 വയസുള്ള മകൾക്ക് നേരെ അതിക്രമം: യുവാവിന് ഒമ്പതുവര്‍ഷം തടവും പിഴയും; കോടതിവളപ്പിൽ ആത്മഹത്യാശ്രമം നടത്തിപ്രതി

ചേര്‍ത്തല: കൂട്ടുകാരന്‍റെ മകളായ 12 വയസുകാരിക്കു നേരേ അതിക്രമം കാട്ടിയതിനു കുത്തിയതോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിക്കു ഒമ്പതുവര്‍ഷം തടവും 75000 പിഴയും കോടതി ശിക്ഷ വിധിച്ചു. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് കളത്തിപറമ്പില്‍ ഷിനു(ജോസഫ്-45)വിനെയാണ് ചേര്‍ത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി മൂന്നു വകുപ്പുകളിലായി ശിക്ഷിച്ചത്.

2022ലാണ് കേസിനാസ്പദമായ സംഭവം. അച്ഛനുമമ്മയും മരണവീട്ടില്‍ പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിക്കു നേരേ അതിക്രമം നടത്തിയതായാണ് കേസ്. ചേര്‍ത്തല എഎസ്പി യായിരുന്നു ജുവനക്കുടി മഹേഷ്, ഡിവൈഎസ്പി ടി.ബി. വിജയന്‍, കുത്തിയതോട് സബ് ഇന്‍സ്പക്ടര്‍ ജി.അജിത്കുമാര്‍, ഗ്രേഡ് എസ്ഐമാരായ സി.ടി. ബിനു, വി.ബി. അജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രോസിക്യൂഷനുവേണ്ടി അഡ്വ.ബീനാ കാര്‍ത്തികേയന്‍, അഡ്വ.വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം കോടതി ഉത്തരവു വന്നതിനു പിന്നാലേ കോടതിയിലെ ശൗചാലയത്തില്‍ കയറിയ പ്രതി ആത്മഹത്യക്കു ശ്രമിച്ചു. കൈയില്‍ കരുതിയിരുന്നു ഉറുമ്പുപൊടി പോലുള്ള പൊടി കഴിച്ചതായാണ് വിവരം.

ചുമയ്ക്കുന്നതുകേട്ട് പുറത്തു കാവലുണ്ടായിരുന്ന പോലീസുകാരന്‍ അടിയന്തിരമായി ഇയാളെ പുറത്തെത്തിച്ചു പ്രാഥമിക നടപടികളെടുത്ത് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. നിലവില്‍ ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related posts

Leave a Comment