യാത്രയില്‍ തനിച്ചാണോ; ഭയപ്പെടേണ്ട പോല്‍ ആപ്പില്‍ ബന്ധപ്പെടാം

കൊച്ചി: യാത്രയിലും മറ്റും തനിച്ചാകുകയോ മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലോ ആയാല്‍ ഇനി ഭയപ്പെടേണ്ട. നിങ്ങളെ സഹായിക്കാന്‍ കേരള പോലീസിന്‍റെ പോല്‍ ആപ്പ് ഉണ്ട്. പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്‍റെ ലൊക്കേഷന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും ഉടന്‍ പോലീസ് സഹായം എത്തുകയും ചെയ്യും.

പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും.

ഉപയോഗിക്കാന്‍ എളുപ്പം

വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്‌റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ -മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.

Related posts

Leave a Comment