കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെ കൗണ്‍സിലര്‍ എത്തി; മാനേജ്മെന്‍റിനോട് 15 ലക്ഷം രൂപ ആവശ്യപ്പെട്ടു; ചോദ്യം ചെയ്ത ജീവനക്കാരിക്ക് മർദനം

കൊച്ചി: വൈറ്റിലയില്‍ ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ വനിതാ കൗണ്‍സിലര്‍ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ സുനിതാ ഡിക്‌സണ്‍ മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ച് അസഭ്യം പറഞ്ഞെന്നുമാണ് ജീവനക്കാരിയായ യുവതിയുടെ ആരോപണം.

സംഭവത്തില്‍ ജീവനക്കാരി നല്‍കിയ പരാതിയില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വരും ദിവസങ്ങളില്‍ ദൃക്‌സാക്ഷികളില്‍നിന്ന് പോലീസ് മൊഴിയെടുക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

അതേസമയം ബാര്‍ ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചില്ലെന്നും വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ കൈ തട്ടി മാറ്റുകയാണ് ചെയ്തതെന്നാണ് സുനിത പറയുന്നത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. വൈറ്റില ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ ഹോട്ടലിനോട് ചേര്‍ന്നുള്ള തോട് ശുചീകരണവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

നേരത്തെ പല തവണ കൗണ്‍സിലര്‍ അവിടെ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും സമീപകാലത്ത് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഹോട്ടല്‍ ജീവനക്കാരും മാനേജ്‌മെന്‍റും ആരോപിച്ചു. ഇത് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ഹോട്ടലുടമ അവിടെ കൈയേറ്റം നടത്തി എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചു.

അതിന്‍റെ ഭാഗമായി കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍, നോട്ടീസ് പോലും നല്‍കാതെ കൗണ്‍സിലര്‍ എത്തുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഹോട്ടല്‍ ജീവനക്കാരിയെ മര്‍ദിച്ചതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ പ്രദേശത്തെ ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരിക്കാനാണ് താന്‍ അവിടെ എത്തിയതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാര്‍ വളയുകയായിരുന്നു. കോണ്‍ട്രാക്ടര്‍ അടക്കമുള്ളവര്‍ തന്‍റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറില്‍നിന്ന് ഇറങ്ങി വന്ന ജീവനക്കാര്‍ തന്‍റെ ജോലി തടസപ്പെടുത്തുകയുമായിരുന്നുവെന്നാണ് കൗണ്‍സിലറിന്‍റെ വിശദീകരണം.

Related posts

Leave a Comment