കളക്ടര്‍ നിര്‍ബന്ധിച്ച് യാത്രയയപ്പൊരുക്കി, ദിവ്യയെ വിളിച്ചുവരുത്തി; അന്വേഷണം വേണമെന്നു സിഐടിയു നേതാവ്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്കെതിരേ ഗുരുതര ആരോപണവുമായി നവീനിന്‍റെ ബന്ധുവും സിഐടിയു നേതാവുമായ മലയാലപ്പുഴ മോഹനന്‍.

യാത്രയയപ്പ് വേണ്ടെന്നു നവീൻ പറഞ്ഞിട്ടും കളക്ടര്‍ അരുണ്‍ കെ. വിജയൻ നിര്‍ബന്ധിച്ച് ചടങ്ങൊരുക്കി. അത് പി.പി. ദിവ്യക്ക് ആക്ഷേപം ഉന്നയിക്കാന്‍ അവസരം ഒരുക്കി നൽകാനായിരുന്നോ എന്ന് അന്വേഷിക്കണം. അവിടെനടന്നത് വലിയ ഗൂഢാലോചനയാണെന്നും മോഹനൻ പറഞ്ഞു.

ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്‍റെ സമയം കളക്ടർ മാറ്റിയെന്നാണ് കരുതുന്നത്. കളക്ടര്‍ക്കെതിരേ പരാതി നല്‍കുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. നവീന്‍ ബാബുവിന് യാത്രയയപ്പ് യോഗം നടത്തുന്നതില്‍ യോജിപ്പില്ലായിരുന്നു.

സര്‍വീസില്‍നിന്ന് വിരമിക്കുകയല്ലല്ലോ അതിനാല്‍ യാത്രയയപ്പ് വേണ്ട എന്നായിരുന്നു നവീനിന്‍റെ നിലപാട്. അത് കേള്‍ക്കാന്‍ തയാറാകാതിരുന്ന കളക്ടര്‍ രാവിലെ യാത്രയപ്പ് സമ്മേളനം വയ്ക്കുകയായിരുന്നു.

പിന്നീട് കളക്ടര്‍ തന്നെ ഇടപെട്ടാണ് പരിപാടി ഉച്ചയ്ക്കുശേഷമാക്കി മാറ്റിയത്. രാവിലെ പങ്കെടുക്കാന്‍ കളക്ടർക്കോ നവീനിനോ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കെ തന്നെയാണ് കളക്ടര്‍ സമയം മാറ്റിയത്. ആരുടെ നിര്‍ദേശ പ്രകാരമാണ് കളക്ടര്‍ സമയം മാറ്റിയത് എന്നാണ് അറിയേണ്ടത്.

വൈകിട്ട് യോഗം നടക്കുമ്പോള്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടറാണ്. ആരോ ഇതിന് പിന്നിലുണ്ട്. അതില്‍ കളക്ടര്‍ക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവരുത്. കളക്ടറെ മാറ്റിയാല്‍ മാത്രം പോര നിയമനടപടിയും സ്വീകരിക്കണമെന്നും മോഹനന്‍ മാധ്യമങ്ങളോടു പറഞ്ഞു.

 

Related posts

Leave a Comment